Wednesday, January 25, 2012

ചിത്രങ്ങളുടെ ഓര്‍മയില്‍

സക്കീര്‍ ഹുസൈന്‍
ആ മുഖം കാണാന്‍ ഞാനില്ല. കണ്ടിരിക്കാന്‍ ആവില്ല. ഇന്നുതന്നെ ഭക്ഷണം കഴിച്ചിട്ടില്ല. മുഖംകൂടി കണ്ടാല്‍ എന്‍റെ ഉറക്കവും നഷ്ടപ്പെടും- തിരുവണ്ണൂരിലെ വീട്ടില്‍ ഫോട്ടൊഗ്രഫര്‍ പുനലൂര്‍ രാജന്‍ നിസഹായതയുടെ ഫ്രെയിമിനുള്ളിലാണ് ഇപ്പോഴും. മലയാളി മനഃസാക്ഷിയില്‍ പൊതുവിമര്‍ശനത്തിന്‍റെ ചാട്ടവാറഴിച്ചിട്ട വാഗ്ഗുരുവിനു സമര്‍പ്പിക്കാന്‍ രാജന്‍റെ കൈയില്‍ ഇപ്പോഴുള്ളത് ജീവസ്സുറ്റ കുറെ ചിത്രങ്ങള്‍ മാത്രം. കാലം ഒപ്പിയെടുത്ത ഫ്രെയിമുകളില്‍ നിറയുന്നത് അഴീക്കോട് മാഷും അദ്ദേഹത്തിന്‍റെ ജീവിതത്തിലെ സ്മര്യനിമിഷങ്ങളും.

“”അവരൊക്കെ വലിയ ആള്‍ക്കാരായിരുന്നു. അന്നൊക്കെ ഒരു ഫോട്ടൊയെടുക്കാന്‍ കഴിഞ്ഞാല്‍ അതുതന്നെ ഭാഗ്യം. ഒരു പ്രശംസ ലഭിച്ചാല്‍ ബഹുസന്തോഷം. അതുമതിയായിരുന്നു അംഗീകാരമായി ‘’- രാജന്‍റെ ഓര്‍മകളുടെ ലെന്‍സില്‍ മാഷോടുള്ള ആദരവിന്‍റെയും അടുപ്പത്തിന്‍റെയും ബിംബങ്ങള്‍. പതുക്കെ വളര്‍ന്നൊരു സൗഹൃദം ഇഴപിരിയാന്‍ പറ്റാത്തതായി. ബഷീറിന്‍റെയും എന്‍.പി. മുഹമ്മദിന്‍റെയും വീട്ടിലായിരുന്നു അഴീക്കോട് സാര്‍ പലപ്പോഴും. അവിടെനിന്നു ഭക്ഷണം കഴിച്ച്, അവര്‍ക്കൊപ്പം കഴിഞ്ഞു കൂടൂം. അദ്ദേഹത്തിന് ഒരുപക്ഷെ ഏറ്റവും കൂടുതല്‍ ഭക്ഷണം നല്‍കിയത് എന്‍.പി. മുഹമ്മദിന്‍റെ വീട്ടുകാര്‍ ആയിരിക്കണം- ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഓര്‍മകള്‍ പരതിയെടുക്കുന്നു മെഡിക്കല്‍ കോളെജില്‍നിന്നു വിരമിച്ച മുന്‍കാല ഫ്രീലാന്‍സ് ഫോട്ടൊഗ്രഫര്‍ രാജന്‍.

മാഷെ കടലിന്‍റെ പശ്ചാത്തലത്തില്‍ നിര്‍ത്തി എടുത്തതാണ് ഏറ്റവും മികച്ച ചിത്രമായി ഞാന്‍ കരുതുന്നത്. സാഗരഗര്‍ജനം എന്നായിരുന്നല്ലോ അഴീക്കോട് മാഷെ വിളിച്ചിരുന്നതു തന്നെ. ബഷീറായിരുന്നു ആ പേരിട്ടത്. സര്‍വകലാശാലയില്‍ ചേര്‍ന്ന കാലത്ത് മാഷിന് സ്റ്റാന്‍ഡേര്‍ഡ് ഹെറാള്‍ഡ് കമ്പനിയുടെ ഒരു കാറുണ്ടായിരുന്നു. കെഎല്‍എം 1047 നമ്പര്‍. അതു നന്നാക്കാനാണ് രാമനാട്ടുകരയില്‍ അയ്യപ്പന്‍ വര്‍ക്ഷോപ്പ് തുടങ്ങിയതു പോലും. ഇപ്പോഴതു വലിയ വര്‍ക്ഷോപ്പ് ആയി.
അഴീക്കോട് വലിയ നിലയിലൊക്കെ ആയപ്പോള്‍ പഴയ ഹെറാള്‍ഡ് കാര്‍ ഒഴിവാക്കി. ചാത്തനോത്ത് അച്യുതനുണ്ണിയാണു കാര്‍ വാങ്ങിയത്. അതു വീണ്ടും കൈമാറിക്കാണണം. ഒരു ദിവസം ഞാനും ബഷീ റും ട്രെയ്നിറങ്ങി റോഡിലേക്കു വന്നപ്പോള്‍ കാര്‍ റോഡിലുണ്ട്, “”നാളെയാണ്, നാളെയാണ്... ‘’ എന്ന അനൗണ്‍സുമെന്‍റുമായി.
ഉടന്‍ ബഷീറിന്‍റെ കമന്‍റ്: “”ഇത് അവനെപ്പോലെത്തന്നെയാ. എല്ലാം നാളെയാണ്, നാളെയാണ്....’’
ബഷീറിന്‍റെതും അഴീക്കോടിന്‍റെതുമൊക്കെയായി ഒരുപാടു ചിത്രങ്ങളെടുത്തു. ഫിലിം റോള്‍ ഇട്ടാണ് എടുത്തവയെല്ലാം. അവയെല്ലാം സ്വന്തം നിലയില്‍ത്തന്നെ കഴുകിയെടുത്തു സൂക്ഷിച്ചു. ബഷീറിന്‍റെ കുറെ ചിത്രങ്ങള്‍ സൂക്ഷിക്കാനെന്നു പറഞ്ഞ് മുന്‍മന്ത്രി എം.എ. ബേബി കൊണ്ടുപോയിരുന്നു. അതെപ്പറ്റി ഇപ്പോള്‍ വിവരമൊന്നുമില്ല. അഴീക്കോടിന്‍റെ ചിത്രങ്ങള്‍ക്കും ഇതുതന്നെയായിരിക്കുമോ സ്ഥി തിയെന്നറിയില്ല- സങ്കടവും നിസഹയാതയും നിഴലിക്കുന്നു പുനലൂര്‍ രാജന്‍റെ വാക്കുകളില്‍. ഫോട്ടൊകള്‍ സംരക്ഷിക്കപ്പെടണമെന്നും ഇരുവര്‍ക്കും നല്ല നിലയില്‍ സ്മാരകങ്ങള്‍ ഉയരണമെന്നും ആഗ്രഹമുണ്ട് പുനലൂര്‍ രാജന്. അതു യാഥാര്‍ഥ്യമായിക്കാണാന്‍ കഴിയുമോ എന്നു ചോദിക്കുന്നു വീട്ടിലിപ്പോള്‍ വിശ്രമ ജീവിതം നയിക്കുന്ന ഈ പഴയകാല ഫോട്ടൊഗ്രഫര്‍.

അവതു വക്താരം

ജീവിതത്തില്‍ പല സംഭവങ്ങളും നമ്മെ വിഡ്ഢികളാക്കി കടന്നുകളയുന്നു. ഇതു മനസിലാക്കലാണല്ലോ വിവേകത്തിന്‍റെ ആരംഭം. ഈ പുസ്തകം എഴുതാന്‍ തുടങ്ങുമ്പോള്‍ അത്തരമൊരു വിവേക പര്യവസായിയായ സംഭവം ഓര്‍ത്തുപോയി. പണ്ടത്തെ ഹൈസ്കൂളിലെ ഫോര്‍ത്ത് ഫോമില്‍ ഒരു നാടന്‍ സ്കൂളില്‍നിന്നു ജയിച്ചെത്തിയ എന്നെ സംസ്കൃതം എടുത്തു പഠിക്കാന്‍ അച്ഛന്‍ നിര്‍ബന്ധിച്ചപ്പോള്‍, തുടങ്ങുംമുന്‍പേ തോറ്റുപോയ ഒരു പ്രതിഷേധ സമരം അച്ഛന്‍റെ തീരുമാനത്തിനെതിരേ നടത്താന്‍ മുതിര്‍ന്നവനാണു ഞാന്‍.
വാത്സല്യം കൊണ്ടു മക്കള്‍ക്കു വഴങ്ങിക്കൊടുക്കുന്ന സ്വഭാവക്കാരനായിരുന്നു അച്ഛനെങ്കില്‍ അധ്യാപനത്തിലും സാഹിത്യ വിമര്‍ശനത്തിലും പ്രഭാഷണത്തിലും മറ്റും പിന്നീടു പരന്നുപോയ എന്‍റെ ജീവിതത്തിലെ വമ്പിച്ചൊരു നഷ്ടത്തിന് അന്നു തുടക്കം കുറിച്ചുപോയേനെ! അന്നത്തെ ബാലവിഭ്രമം പിതാവിന്‍റെ ആജ്ഞാശക്തിമൂലം എന്‍റെഭാവിയെ ബാധിക്കാതെപോയതിനാല്‍ ഞാന്‍ രക്ഷപെടുകയുണ്ടായി. ഞാനിന്നു ജീവിച്ചെത്തിച്ചേര്‍ന്നിരിക്കുന്ന ലോകമാകട്ടെ, ഇത്തരം ബാലചാപല്യങ്ങള്‍ ആകണം വിദ്യാര്‍ഥികളുടെ തീരുമാനങ്ങളെ നിയന്ത്രിക്കുന്നതെന്ന സിദ്ധാന്തം ഏറെക്കുറെ അംഗീകരിച്ചുകഴിഞ്ഞിരിക്കുന്നു.
ഇത്രമാത്രം മാറിപ്പോയ ഈ പുതിയ പ്രപഞ്ചത്തില്‍, എനിക്കു വിദ്യാര്‍ഥിയായി കഴിയേണ്ടി വന്നില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ തോന്നുന്ന ആശ്വാസം ഞാന്‍ ഇപ്പോള്‍ ഓമ നിച്ചു പോരുന്ന ഒരു സ്വാര്‍ഥവികാരമാണ്. കാലം മറ്റൊരു തരത്തില്‍ ആയിരുന്നതുകൊണ്ടാണ് അന്ന് എന്‍റെ തീരുമാനത്തില്‍നിന്ന് എന്നെ രക്ഷിക്കാന്‍ അച്ഛനു കഴിഞ്ഞത്. അങ്ങനെ ഞാന്‍ അല്‍പ്പം സംസ്കൃതം പഠിച്ചു. ഇന്ന് അപ്രകാരം വിവേകരഹിതമായ ഒരു തീരുമാനത്തില്‍നിന്നു മക്കളെ ആജ്ഞാശക്തിമൂലം രക്ഷിക്കാന്‍ പോരുന്ന എത്ര പിതാക്കളുണ്ട് എന്നു ഞാന്‍ ആലോചിച്ചു പോകുന്നു. അച്ഛനല്ലാത്ത ഒരുവന്‍റെ ഭാവനാപരമായ ധാരാളിത്തം പൊറുക്കുക....
അതുപോലെ ഒരു പേടിയുണ്ട്. ആവാത്തത് ചെയ്തു തെറ്റു വരുത്തിക്കൂട്ടിയോ എന്ന്. (തത്ത്വമസി എന്ന ഗ്രന്ഥം എഴുതിയത്) അവിവേകം മൂലം ഉപനിഷത്തിന്‍റെ വക്താവാ കാന്‍ ചാടിപ്പുറപ്പെട്ട ഈയുള്ളവനെ ഉപനിഷത്തു തന്നെ രക്ഷിക്കുമാറാകട്ടെ. അതിനുവേണ്ടി ഉപനിഷത്തിലെ ഒരു പ്രാര്‍ഥന ഞാന്‍ ചൊല്ലുകയും ചെയ്യുന്നു.""അവതു വക്താരം..!''

ലൈബ്രറി എന്ന പൂര്‍വ സ്വത്ത്

അച്ഛനില്‍നിന്നു തനിക്കു പകര്‍ന്നു കിട്ടിയ വിലമതിക്കാനാവാത്ത സ്വത്തിനെപ്പറ്റി അഴീക്കോട് പറയാറുണ്ട്. ജനിച്ചു വളര്‍ന്ന അഴീക്കോട്ടെ പുതുപ്പാറയിലോ അടുത്തോ വായനശാല ഉണ്ടായിരുന്നില്ല. വീട്ടില്‍ അച്ഛന്‍റെ വകയായി പത്തുനാനൂറ് പുസ്തകങ്ങള്‍ അടുക്കിവച്ച ഒരുമരപ്പെട്ടിയുണ്ടായിരുന്നു. ഗോള്‍ഡന്‍ ട്രഷറി എന്നു പാല്‍ഗ്രേവ് പറഞ്ഞപോലെ അതായിരുന്നു എനിക്ക് പുസ്തകങ്ങള്‍ അടുക്കിവച്ച മരപ്പെട്ടി.
ബ്രിട്ടിഷ് മ്യൂസിയവും അമെരിക്കയിലെ കോണ്‍ഗ്രസ് ലൈബ്രറിയും കണ്ട ഓര്‍മകള്‍ ഹൃദയത്തില്‍നിന്നു മങ്ങിപ്പോകുന്നത് ഈ ഒറ്റ ഷെല്‍ഫ് ലൈബ്രറിയിലെ പുസ്തകങ്ങള്‍ വീട്ടിലെ ഇറയത്തിന്‍റെ ഒരു മൂലയ്ക്ക് എത്രയോ മണിക്കൂര്‍, എത്രയോ വര്‍ഷം വീണ്ടും വീണ്ടും വായിച്ചു കൂട്ടിയ ദിനരാത്രങ്ങളുടെ ഉജ്ജ്വല സ്മരണകള്‍ എഴുന്നള്ളുമ്പോഴായിരിക്കും എന്ന് അഴീക്കോട് സൂചിപ്പിക്കുന്നു.
വള്ളത്തോള്‍ വര്‍ണിച്ച "ജ്ഞാനദേവതയുടെ നഭോമണ്ഡലം' കണ്ടത് ആ ഇരുണ്ട മുറിയില്‍നിന്നുമായിരുന്നുവെന്ന് അഴീക്കോട്. ഇന്നത്തെ നിലയ്ക്കും അതു നല്ലൊരു ലൈബ്രറിയാണെന്നു പറയാം. പത്തുമുതല്‍ പതിനാറു വയസുവരെ ഈ പുസ്തകത്തില്‍ ഒരെണ്ണംപോലും വിടാതെ നിരന്തരം വായിച്ചു ഹൃദിസ്ഥമാക്കാന്‍ ലഭിച്ച ഗൃഹ സാഹചര്യവും അഴീക്കോട് എന്ന സാംസ്കാരിക നായകന്‍റെ വളര്‍ച്ചയില്‍ നിര്‍ണായകമായി. വായനയുടെ ആനന്ദത്തില്‍ മുക്കിയ കൃതികള്‍ അങ്ങനെ എത്രയെത്ര പുസ്തകങ്ങള്‍. വ്യാകരണം, അലങ്കാരം, വൃത്തം എന്നിവയില്‍ സജീവമായി പങ്കെടുക്കാനുള്ള അറിവു ലഭിച്ചതു വീട്ടില്‍ നിന്നു വായിച്ച ഗ്രന്ഥങ്ങളില്‍ നിന്നായിരുന്നുവെന്ന് അഴീക്കോട് പറയുന്നു.
കണ്ണൂരിലെ അന്നത്തെ കോണ്‍ഗ്രസ് നേതാവായിരുന്ന പാമ്പന്‍ മാധവന്‍റെ ഗ്രന്ഥശേഖരത്തില്‍ നിന്നാണ് അഴീക്കോട് രാഷ്ട്രീയ ചിന്താധാരയിലേക്കു കടക്കുന്നത്. വായിച്ചു വളര്‍ന്ന നേതാവായിരുന്നു മാധവേട്ടന്‍. കോളെജിലെ പ്രൊഫസര്‍മാര്‍ക്കുപോലും മാധവേട്ടനെ അഞ്ചു മിനിറ്റ് നേരിടാന്‍ കഴിയില്ലെന്നാണ് അഴീക്കോട് ആത്മകഥയില്‍ വിവരിക്കുന്നത്.
ദേവനാഗരി ലിപിയില്‍ അച്ചടിച്ച സംസ്കൃത ഗ്രന്ഥങ്ങളില്‍ കൈവയ്ക്കാന്‍ തുടങ്ങിയത് എസ്എസ്എല്‍സിക്കു പഠിക്കാന്‍ തുടങ്ങുമ്പോഴാണ്. സംസ്കൃത ഗ്രന്ഥങ്ങളും, പുരാണങ്ങളുമെല്ലാം പരിചയപ്പെടുന്നത് അവിടെനിന്നുമാണ്.
ഇംഗ്ലിഷിലും സംസ്കൃതത്തിലുമുള്ള പത്തഞ്ഞൂറോളം ഗ്രന്ഥങ്ങള്‍ പരിശോധിച്ച് എഴുതിയ തത്ത്വമസി മൂന്നുമാസംകൊണ്ട് എഴുതി തീര്‍ക്കാന്‍ തനിക്കു കഴിഞ്ഞതു വായനയുടെ പിന്‍ബലം കൊണ്ടാണെന്ന് അഴീക്കോട്. ഭാരതീയ പാരമ്പര്യത്തിന്‍റെ വിവിധ തലങ്ങളെപ്പറ്റി ഏഴു വൈകുന്നേരങ്ങളില്‍ ഒരുകുറിപ്പുപോലും നോക്കാതെ പ്രസംഗിക്കാന്‍ കഴിഞ്ഞതും ഇങ്ങനെയാണ്..

വാക്കിന്‍റെ സൂര്യകാന്തി

കേരളത്തിന്‍റെ സാംസ്കാരിക നഭസില്‍ പ്രകമ്പനം തീര്‍ത്ത ശബ്ദമായിരുന്നു സുകുമാര്‍ അഴീക്കോടിന്‍റേത്. സ്വതസിദ്ധമായ ഈണത്തില്‍ വിരലുകള്‍ വാക്കിന്‍റെ താളത്തിനൊത്തു ചലിപ്പിച്ച് അഴീക്കോട് സദസിനെ കൈയടക്കുകയായിരുന്നു. മണിക്കൂറുകള്‍ നീ­ു പോകാത്ത പ്രസംഗത്തില്‍ ചിലപ്പോള്‍ ആഞ്ഞടിച്ചും, ചിരിപ്പിച്ചും, ചിന്തിപ്പിച്ചും ആശയങ്ങളെ പങ്കുവയ്ക്കുന്ന ആ മാസ്മരികത തന്നെയാണ് അഴീക്കോടിന്‍റെ പ്രഭാഷണങ്ങളെ വേറിട്ടു നി ര്‍ത്തുന്നത്.
മരണക്കിടക്കയില്‍ നിന്നു പോലും ഈ മാസ്മരികത ജനങ്ങളിലേക്കു പകര്‍ന്നിറങ്ങി. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ സുരക്ഷ ആവശ്യപ്പെട്ട് ഇക്കഴിഞ്ഞ ഡിസംബര്‍ എട്ടിനു മുല്ലപ്പെരിയാര്‍ മുതല്‍ കൊച്ചി മറൈന്‍ ഡ്രൈവ് വരെ ഇടതു മുന്നണി മനുഷ്യച്ചങ്ങല തീര്‍ത്തു. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി അവിടെയും അഴീക്കോടിന്‍റെ സന്ദേശമെത്തി. ആശുപത്രിക്കിടക്കയില്‍ എഴുതിത്തയാറാക്കിയ സന്ദേശം മറൈന്‍ ഡ്രൈവിലെത്തിയ പതിനായിരങ്ങള്‍ക്ക് ആവേശമായി.
സമൂഹത്തെ സൂക്ഷ്മമായി പഠിക്കുന്ന ഒരു വിദഗ്ധന്‍റെ വാക്കുകളാണ് അഴീക്കോടില്‍നിന്നു പലപ്പോ ഴും കേട്ടത്. അതില്‍ കര്‍ഷകന്‍ മുതല്‍ ചാന്ദ്രയാന്‍ വരെ ചങ്ങല തീര്‍ക്കും. കാലത്തിനു മുകളില്‍ വേറിട്ട ഈ ശബ്ദം കേള്‍ക്കും. മഹത്തായ പ്രസംഗം മഹത്തായ ലക്ഷ്യത്തിനു വേ­ി കാത്തു നില്‍ക്കുന്നു എന്ന പക്ഷക്കാരനാണ് അഴീക്കോട്. അഴീക്കോടിന്‍റെ പ്രഭാഷണങ്ങള്‍ ലക്ഷ്യം തെറ്റാതെ സമൂഹത്തില്‍ ചെന്നു തറയ്ക്കുകയും ചെയ്തിരുന്നു.
ക്ഷണികങ്ങളായ ത്രില്ലുകളില്‍ ഭ്രമിക്കുന്നവരായി ഇന്നത്തെ സമൂഹം മാറിയെന്നും, ഒരു ദുരന്തമു­ായാല്‍ അതു കാണുകയും മൊബൈല്‍ ഫോണില്‍ പകര്‍ത്തി ത്രില്ലടിപ്പിക്കുകയും ചെയ്യുന്ന സംസ്കാരത്തിലേക്കു നാം അധപതിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിമര്‍ശനം പലപ്പോഴും വാര്‍ത്തകളും വിവാദങ്ങളും ആയി. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മ തിലകനെ വിലക്കിയപ്പോള്‍ അതില്‍ അഴീക്കോടിന്‍റെ ഇടപെടല്‍ വിവാദവും വാര്‍ത്തയുമായി. അദ്ദേഹത്തിനു കേരളം ചാര്‍ത്തിക്കൊടുത്ത സാംസ്കാരിക നായകസ്ഥാനത്തിനു നിരക്കാത്ത തരത്തിലേക്കു താഴ്ന്നിറങ്ങും വിധം നടന്‍ മോഹന്‍ ലാലുമായി നിയമയുദ്ധത്തിലേക്കു വരെ നീണ്ടു കാര്യങ്ങള്‍. ഒടുവില്‍ ആശുപത്രിക്കിടക്കയില്‍ വച്ചു തന്നെ അഴീക്കോട് മോഹന്‍ ലാലുമായി പിണക്കം തീര്‍ത്തു. ചാന്ദ്രയാന്‍ പരീക്ഷണം വിജയമായപ്പോള്‍ ഒരു പ്രസംഗത്തില്‍ അഴീക്കോട് ഇങ്ങനെ ചോദിച്ചു. കടം വാങ്ങി കഞ്ഞിവയ്ക്കുന്ന നാട്ടില്‍ ചന്ദ്രനില്‍ വെള്ളമുണ്ടെന്ന് അറിയാന്‍ മുന്‍ഗണന നല്‍കേണ്ടതുണ്ടോ?അഴീക്കോട് തന്‍റെ പ്രസംഗത്തെക്കുറിച്ചു ശതാഭിഷേക വേളയില്‍ ഇങ്ങനെ പറയുകയു­ണ്ടായി. തന്‍റെ ജീവന്‍റെ ഊര്‍ജം പ്രസംഗമാണ്. റിഹേഴ്സല്‍ വേണ്ടാത്ത ഏക കലയും പ്രസംഗമാണ്. അത് വെളിയില്‍ നിന്നു വരേണ്ട­തല്ല. ഉള്ളില്‍ നിന്നു പ്രതിഫലിക്കേ­താണ്. അവിവാഹിതനായി കഴിഞ്ഞതാണു തന്‍റെ വിജയ രഹസ്യമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്നാല്‍, അതിനു പിന്നില്‍ വാഗ്ദാന ലംഘനത്തിന്‍റെ ഒരു കാണാപ്പുറം ഒളിപ്പിച്ചു വച്ചിരുന്നതായി പിന്നീട് വിലാസിനി ടീച്ചര്‍ പറഞ്ഞപ്പോഴാണു പുറംലോകം അറിഞ്ഞത്.

മൈക്കിനോടു പ്രണയം

വിശ്വവിഖ്യാതമായ മൂക്കു കൊണ്ട് പ്രശസ്തി നേടിയതു ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീര്‍. എന്നാല്‍ സുകുമാര്‍ അഴീക്കോടിന്‍റെ ഖ്യാതി മുഴുവന്‍ തുളുമ്പിയതു സ്വന്തം നാക്കിലും. ലോകത്തിന്‍റെ ഏതു കോണിലായാലും പ്രസംഗിക്കാന്‍ ക്ഷണിച്ചാല്‍ ആവതുണ്ടെങ്കില്‍ അഴീക്കോട് വണ്ടിവിടും. വണ്ടിക്കൂലിയും വാങ്ങും. കേള്‍വിക്കാരെ പിടിച്ചിരുത്താന്‍ പോന്ന പ്രാവീണ്യം, അദ്ദേഹത്തിന്‍റെ പതിഞ്ഞ ശബ്ദത്തിനും പതറാത്ത നാവിനുമുണ്ട്.
വിഷയം എന്തുമാകട്ടെ, അനര്‍ഗളമായിരുന്നു വാക്ധോരണി. ഒരു വേള ഏറ്റവും കൂടുതല്‍ കാലം സുകുമാര്‍ അഴീക്കോട് ഉപയോഗിച്ച ഉപകരണം മൈക്ക് ആകും. ഒരു ദിവസം തന്നെ നിരവധി വേദികളില്‍ മൈക്കിന്‍റെ മുന്നില്‍ അദ്ദേഹം എത്തുക പതിവായിരുന്നു. മൈക്കിനോടുള്ള തന്‍റെ പ്രണയത്തിനു പകരം കിട്ടുക കലഹം മാത്രമെന്ന ഒരു പരാതിയും അഴീക്കോടിന് ഉണ്ടായിരുന്നു. കുഴപ്പം മൈക്കിനല്ല, അതിന്‍റെ ഓപ്പറേറ്റര്‍ക്കാണത്രേ. ഒരുപാടു വേദികളില്‍ അഴീക്കോടുമായി കലഹിച്ചു മൈക്ക് മിഴിച്ചു നിന്നിട്ടുണ്ട്.
ഇതാ ഒരുദാഹരണം:
വേദി തൃശൂര്‍ സംഗീത അക്കാഡമി റീജ്യനല്‍ തിയെറ്റര്‍ മുറ്റം. അഞ്ചാമത് ഇറ്റ്ഫോക്കിന്‍റെ സമാപ സമ്മേള\ സമ്മേളനത്തില്‍ അഴീക്കോടാണു താരം.
സാംസ്കാരിക വകുപ്പ് മന്ത്രി എം.എ.ബേബി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വേദിയില്‍. ഉദ്ഘാടന പ്രസംഗത്തിനു സംഘാടകര്‍ അഴീക്കോടിനെ ക്ഷണിച്ചു. പ്രസംഗപീഠത്തില്‍ കയറിയതും മൈക്ക് കാറിത്തുടങ്ങി. കൂടുതല്‍ ശല്യപ്പെടുത്തിയപ്പോള്‍ അഴീക്കോടിനു മുന്നിലേക്കു മൈക്രോ ഫോണ്‍ ചേര്‍ത്തു വയ്ക്കാന്‍ ഓപ്പറേറ്റര്‍ പാടുപെട്ടു. മൈക്രോഫോണ്‍ ചേര്‍ത്തു വയ്ക്കുമ്പോള്‍ അഴീക്കോട് ഒരു വശത്തേക്കു ചരിഞ്ഞു നില്‍ക്കും. അതോടെ പിന്നെയും ഉച്ചഭാഷിണി ഉടക്കും.
ഒടുവില്‍ അഴീക്കോട് തന്നെ പരിഹാര
വും കണ്ടു. നിങ്ങള്‍ എത്ര മെനക്കെട്ടാലും ഒരു കാര്യവുമില്ല. പ്രസംഗം തുടങ്ങിയ കാലം മുതല്‍ മൈക്കും ഞാനും ശീത സമരത്തിലാണ്. ഒരിക്കലും നേരേ സഞ്ചരിച്ചിട്ടില്ല. ഓപ്പറേറ്റര്‍ തിരിക്കുന്നതിന് അനുസരിച്ചു ഞാന്‍ തിരിയില്ല. എനിക്കനുസരിച്ചു മൈക്ക് കേള്‍ക്കില്ല. ഏതാ­് പതിറ്റാ­ായിട്ടു­് ഞങ്ങള്‍ തമ്മിലുള്ള ശീതസമരം തുടങ്ങിയിട്ട്. രണ്ടാളും നേരേ ആവാന്‍ പോകുന്നില്ല. വേദിയില്‍ നിറഞ്ഞ കൈയടി, പിന്നെ കൂട്ടച്ചിരി