അലകടല്‍ ശാന്തമായി -സി. രാധാകൃഷ്ണന്‍
വന്ന നഷ്ടം എത്ര അനിവാര്യമാണെ ങ്കിലും അതിന്റെ അളവ് തിട്ടപ്പെടുത്താന്‍ ശ്രമിക്കുക എന്നത് മനുഷ്യരായ നമ്മുടെ സ്വഭാവമാണല്ലോ. മരണമാണ് വിഷയ മെങ്കില്‍പ്പോലും അപ്പോഴും നമ്മുടെ നോട്ടം നമുക്കു വന്ന നഷ്ടത്തില്‍ തന്നെ. പക്ഷേ, പ്രൊഫ. സുകുമാര്‍ അഴീക്കോടിന്റെ വിയോഗത്തെക്കുറിച്ചാകുമ്പോള്‍ അങ്ങനെയൊരു കണക്കെടുപ്പിന് നാം മുതിര്‍ന്നാല്‍ വിഷമിച്ചുപോകുന്നു. അത്രയേറെ തലങ്ങളുണ്ടായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്.
ക്ഷിപ്രകോപിയും അല്പപ്രസാദി യുമായ, അശുവുമായ ഒരാള്‍. തന്നെപ്പറ്റി നല്ലത് പറയുന്നത് പത്ഥ്യം. ചീത്ത പറഞ്ഞാല്‍, പറഞ്ഞത് ആരായാലും സഹിക്കാം. വാക്കിന് വജ്രത്തെക്കാള്‍ മൂര്‍ച്ച. പറഞ്ഞു ജയിക്കാമെന്നു കരുതി ആരും അങ്ങോട്ട് ചെല്ലണ്ട.
എന്നാലോ, പറഞ്ഞത് അധികമായിപ്പോയി എന്നു തോന്നിയാല്‍ ഉടനെ പരിഹാരവാക്കുകള്‍ കണ്ടെത്താന്‍ അദ്ദേഹം മറക്കാറുമില്ല. ആളുകളോടും പ്രസ്ഥാനങ്ങളോടും കൂടക്കൂടെ ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞത് ഈ സ്വയം തിരുത്തല്‍ തന്റെ ശീലമായിരുന്നതിനാ ലാണ്. അല്ലാതെ, ലാഭനഷ്ടക്കണക്കുകള്‍ കൂട്ടിയായിരുന്നില്ല. ഔദ്യോഗിക ജീവിതത്തില്‍ നിന്നു പിരിഞ്ഞതില്‍പ്പിന്നെ വിശേഷിച്ചും അദ്ദേഹത്തിന് നേടാനോ നഷ്ടപ്പെടാനോ ഒന്നും ഉണ്ടായിരുന്നില്ല.
ഗുരു എന്നാല്‍ ഗരിമയുള്ളത്. അതായത്, വലിപ്പവും ഭാരവുമുള്ളത്, പ്രകാശമുള്ളത്, ജീവജാലങ്ങളുള്‍പ്പെടെ ഭൂമിയുടെ സംരക്ഷണം ധര്‍മ്മമായി ഉള്ളത് എന്നൊക്കെയാണല്ലോ അര്‍ത്ഥം. ഈ ഗുരുനാഥന്റെ അകക്കാമ്പില്‍ ഇതൊക്കെ ഉണ്ടായിരുന്നു. ഇതിന്റെ കൂടെ നിത്യകുതുകി യായ ഒരു കുട്ടിയുമുണ്ടായിരുന്നു.
മലയാളം, ഇംഗ്ളീഷ്, സംസ്കൃതം എന്നീ ഭാഷകളിലും തെളിഞ്ഞ പ്രാവീണ്യം നേടുകയും അത് അനേകം ശിഷ്യരിലേക്ക് ആവുംവിധം അദ്ദേഹം പകരുകയും ചെയ്തു. ഭാരതീയ ചിന്തയില്‍ - ശ്രുതികള്‍, സ്മൃതികള്‍, പുരാണങ്ങള്‍, വേദങ്ങള്‍, ഇതിഹാസങ്ങള്‍, ഉപനിഷത്തു കള്‍, കാവ്യങ്ങള്‍, നാടകങ്ങള്‍ എന്നിവയില്‍ - ആഴമേറിയ അറിവുണ്ടായിരുന്നു. പ്രസംഗകലയില്‍ ജന്മസിദ്ധമായ വാസനയും അതിവിശേഷമായ അഭ്യാസകൌശലവും കൈവന്നിരുന്നു.
അനീതിയോട് രാജിയില്ലായ്മയായി രുന്നു ജീവിത രീതി. സ്വാഭാവിക നീതിയുടെ നിഷേധം എവിടെ കണ്ടാലും സഹിക്കില്ല. നിരക്കാത്തത് ആരു പറഞ്ഞാലും പരസ്യമായി എതിര്‍ക്കും. മറുവശത്തുള്ള ആളുടെ ശക്തി എത്രയാണോ അത്രകണ്ട് ആ എതിര്‍പ്പിന് ശക്തികൂടും. അങ്കം കുറിച്ചാല്‍ പിന്നെ പിറകോട്ടില്ല.
എന്നാലോ, ആരോടും സ്ഥായിയായ വിദ്വേഷമില്ല. തനിക്കു തെറ്റു പറ്റിയാല്‍ അത് ഏറ്റുപറയാന്‍ ഒരു മടിയും ഇല്ല. മഹാത്മാ ഗാന്ധിയോടോ അദ്ദേഹത്തിന്റെ പേരിലുള്ള പ്രസ്ഥാനത്തോടായാലും നീതിക്കു നിരക്കാത്തത് ക്ഷമിക്കുന്ന പ്രശ്നമില്ല.
അദ്ദേഹത്തിന് രണ്ട് സ്വരങ്ങള്‍ ഉണ്ടായിരുന്നു. പ്രസംഗവേദിയില്‍ കേട്ട പരുഷവും നിശിതവും നിരങ്കുശവുമായ സ്വരം ഒന്ന്. ഇത് ആയുധമായി മാറിയ വാക്കിന്റെ സ്വഭാവം. തൊട്ടാല്‍ മുറിയും. കൊണ്ടാല്‍ വെറുതെ ആവില്ല. മുറിഞ്ഞാല്‍ മുറിവുണങ്ങില്ല, പെട്ടെന്നൊന്നും! മറ്റേ സ്വരം വ്യക്തിബന്ധങ്ങളിലും സൌഹൃദസംഭാഷണങ്ങളിലും കേള്‍ക്കാവുന്ന മൃദുവും കരുണാമയവും സ്നേഹപൂര്‍ണ്ണവും സുഖശീതളവുമായ ഇനം.
പകിരിവാണം പോലെ വികൃതികളായ കുട്ടികളെ പ്രാഥമിക വിദ്യാലയത്തിലെ ഞങ്ങളുടെ ഒരു ടീച്ചര്‍ ചെങ്കീരികള്‍ എന്നാണ് വിളിച്ചിരുന്നത്. അന്വേഷിച്ചപ്പോള്‍ അമ്മ പറഞ്ഞുതന്നു, കീരികള്‍ രണ്ടു തരമുണ്ട്. പോത്തന്‍കീരി എന്നും ചെങ്കീരി എന്നും. ചെങ്കീരി നന്നേ മെലിഞ്ഞ ശരീരക്കാരനാണെന്നാലും അത്യുഗ്രനാണ്. ചെങ്കീരിയുടെ ഉടലും ഇടപാടുകളും തമ്മിലുള്ള വ്യത്യാസത്തിന്റെ വ്യാപ്തി എത്രയെന്ന് എനിക്കു മനസ്സിലായത് ഒരു ചെങ്കീരി ഒരു പാമ്പുമായി പൊരുതുന്നത് തൊടിയുടെ മൂലയില്‍ വച്ച് കണ്ടപ്പോഴാണ്.
പാമ്പുമായി താരതമ്യം ചെയ്യുമ്പോള്‍ കീരി വെറുമൊരു അണ്ണാര്‍ക്കണ്ണനോളമേ ഉള്ളൂ. പക്ഷേ, മിന്നല്‍പ്പിണര്‍ പോലെയാണ് ചാടുന്നത്. പാമ്പിനു കുറുകെയുള്ള ഓരോ ചാട്ടത്തിലും അവന്‍ പുറപ്പെടുവിക്കുന്ന ശബ്ദം അവന്റെ തൊണ്ടയില്‍ നിന്ന് വരുന്നതാണെന്ന് വിശ്വസിക്കാന്‍ കഴിയാത്തത്ര രൂക്ഷം. മിനിറ്റുകള്‍ക്കകം പാമ്പ് ചത്തുപോയി. കീരി എങ്ങോ പോവുകയും ചെയ്തു. അരികില്‍ ചെന്നു നോക്കുമ്പോഴാണ് പാമ്പിന്റെ ഉടലിലാകെ കത്തി വച്ച് കുറുകെ വരിഞ്ഞപോലെ മുറിവുകള്‍!
അഴീക്കോടു മാഷിനെപ്പറ്റി ആലോചിക്കുമ്പോഴും ഈ ചെങ്കീരിയെ യാണ് ഓര്‍ത്തുപോകാറ്. അതോടൊപ്പം സ്നേഹത്തോടെ മുട്ടിയുരുമ്മി നില്‍ക്കുന്ന പശുക്കുട്ടിയെയും ഓര്‍മ്മിപ്പിക്കുന്ന എന്തോ ഒന്ന് ആ വ്യക്തിത്വവിശേഷത്തില്‍ ഉണ്ടായിരുന്നുതാനും.
ഒട്ടും കരുണയില്ലാത്തത് മദ്യപരോടു മാത്രം. ഈ അനിഷ്ടം ചിലപ്പോള്‍ വിഷമ സ്ഥിതിവരെ എത്താറുമുണ്ട്. ഒരിക്കല്‍ കോഴിക്കോടു വച്ച് ഒരു പുസ്തക പ്രകാശനം നടത്തി മാഷ് പ്രസംഗിച്ചുകൊണ്ടു നില്‍ക്കേ മദ്യപിച്ച് സ്വരം പിഴച്ച് ഒരാള്‍ ഇടയില്‍ കയറി ഇഴഞ്ഞ ശൈലിയില്‍ എന്തെല്ലാമോ പറയാന്‍ തുടങ്ങി. ഒരു ഹോട്ടലിന്റെ ഹാളിലായിരുന്നു ചടങ്ങ്. ഹാളിന്റെ ഒരു വാതില്‍ ഹോട്ടലിലെ ബാറിലേക്കായിരുന്നു! അവിടന്നിറങ്ങി വന്നാണ് മേപ്പടിയാന്‍ ഈ കലാപ്രകടനം തുടങ്ങിയത്.
മാഷ് പ്രസംഗം നിറുത്തി അയാളോട് പറഞ്ഞു. 'നല്ല ചുട്ട പിടയാണ് ഈ രോഗത്തിന് മരുന്ന്'. അതോടെ അക്രമാസക്തനായ അയാളെ ഹോട്ടലുകാര്‍ പിടിച്ചുകൊണ്ടുപോയി. പക്ഷേ, യോഗം അലങ്കോലമായി.
ദുര്‍വാസാവെന്ന ചീത്തപ്പേര് സമ്പാദിച്ച മാഷ് എത്ര ആര്‍ദ്ര ഹൃദയനായിരുന്നു എന്ന് എനിക്കറിയാം. ഒരിക്കലൊരു യാത്രയില്‍ എന്നോട് രഹസ്യമായി ചോദിച്ചു. 'മറ്റെല്ലാ ജോലികളും ഉപേക്ഷിച്ച് എഴുതാന്‍ വേണ്ടി നാട്ടിലേക്കു പോന്നിട്ട് ചെലവിന് വിഷമമുണ്ടോ, ഇല്ലയോ?'
'ഇല്ല സാര്‍, എന്റെ എല്ലാ ജീവിതാവ ശ്യങ്ങളും വായനക്കാര്‍ അറിഞ്ഞു നിറവേറ്റുന്നുണ്ട്.'
'കുടുംബവും കുട്ടികളുമൊന്നുമില്ലാത്ത ഞാന്‍ പോലും പലപ്പോഴും ഏറക്കുറെ വിഷമിച്ചുപോകാറുണ്ടെന്നുള്ളതുകൊണ്ട് ചോദിച്ചു എന്നേ ഉള്ളൂ. എന്തെങ്കിലും അടിയന്തരാവശ്യം വന്നാല്‍ പറയാന്‍ മടിക്കരുത്.'
അനൌപചാരിക ഗുരുസ്ഥാനത്ത് ഞാന്‍ കാണുന്നവരില്‍ - സുഹൃത്തുക്കളായി ഞാന്‍ കാണുന്ന എഴുത്തുകാര്‍ക്കിടയിലും - മറ്റൊരാളും ഈ ചോദ്യം എന്നോടു ചോദിച്ചിട്ടില്ല.
വന്ന നഷ്ടം എത്ര അനിവാര്യമാണെ ങ്കിലും അതിന്റെ അളവ് തിട്ടപ്പെടുത്താന്‍ ശ്രമിക്കുക എന്നത് മനുഷ്യരായ നമ്മുടെ സ്വഭാവമാണല്ലോ. മരണമാണ് വിഷയ മെങ്കില്‍പ്പോലും അപ്പോഴും നമ്മുടെ നോട്ടം നമുക്കു വന്ന നഷ്ടത്തില്‍ തന്നെ. പക്ഷേ, പ്രൊഫ. സുകുമാര്‍ അഴീക്കോടിന്റെ വിയോഗത്തെക്കുറിച്ചാകുമ്പോള്‍ അങ്ങനെയൊരു കണക്കെടുപ്പിന് നാം മുതിര്‍ന്നാല്‍ വിഷമിച്ചുപോകുന്നു. അത്രയേറെ തലങ്ങളുണ്ടായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്.
ക്ഷിപ്രകോപിയും അല്പപ്രസാദി യുമായ, അശുവുമായ ഒരാള്‍. തന്നെപ്പറ്റി നല്ലത് പറയുന്നത് പത്ഥ്യം. ചീത്ത പറഞ്ഞാല്‍, പറഞ്ഞത് ആരായാലും സഹിക്കാം. വാക്കിന് വജ്രത്തെക്കാള്‍ മൂര്‍ച്ച. പറഞ്ഞു ജയിക്കാമെന്നു കരുതി ആരും അങ്ങോട്ട് ചെല്ലണ്ട.
എന്നാലോ, പറഞ്ഞത് അധികമായിപ്പോയി എന്നു തോന്നിയാല്‍ ഉടനെ പരിഹാരവാക്കുകള്‍ കണ്ടെത്താന്‍ അദ്ദേഹം മറക്കാറുമില്ല. ആളുകളോടും പ്രസ്ഥാനങ്ങളോടും കൂടക്കൂടെ ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞത് ഈ സ്വയം തിരുത്തല്‍ തന്റെ ശീലമായിരുന്നതിനാ ലാണ്. അല്ലാതെ, ലാഭനഷ്ടക്കണക്കുകള്‍ കൂട്ടിയായിരുന്നില്ല. ഔദ്യോഗിക ജീവിതത്തില്‍ നിന്നു പിരിഞ്ഞതില്‍പ്പിന്നെ വിശേഷിച്ചും അദ്ദേഹത്തിന് നേടാനോ നഷ്ടപ്പെടാനോ ഒന്നും ഉണ്ടായിരുന്നില്ല.
ഗുരു എന്നാല്‍ ഗരിമയുള്ളത്. അതായത്, വലിപ്പവും ഭാരവുമുള്ളത്, പ്രകാശമുള്ളത്, ജീവജാലങ്ങളുള്‍പ്പെടെ ഭൂമിയുടെ സംരക്ഷണം ധര്‍മ്മമായി ഉള്ളത് എന്നൊക്കെയാണല്ലോ അര്‍ത്ഥം. ഈ ഗുരുനാഥന്റെ അകക്കാമ്പില്‍ ഇതൊക്കെ ഉണ്ടായിരുന്നു. ഇതിന്റെ കൂടെ നിത്യകുതുകി യായ ഒരു കുട്ടിയുമുണ്ടായിരുന്നു.
മലയാളം, ഇംഗ്ളീഷ്, സംസ്കൃതം എന്നീ ഭാഷകളിലും തെളിഞ്ഞ പ്രാവീണ്യം നേടുകയും അത് അനേകം ശിഷ്യരിലേക്ക് ആവുംവിധം അദ്ദേഹം പകരുകയും ചെയ്തു. ഭാരതീയ ചിന്തയില്‍ - ശ്രുതികള്‍, സ്മൃതികള്‍, പുരാണങ്ങള്‍, വേദങ്ങള്‍, ഇതിഹാസങ്ങള്‍, ഉപനിഷത്തു കള്‍, കാവ്യങ്ങള്‍, നാടകങ്ങള്‍ എന്നിവയില്‍ - ആഴമേറിയ അറിവുണ്ടായിരുന്നു. പ്രസംഗകലയില്‍ ജന്മസിദ്ധമായ വാസനയും അതിവിശേഷമായ അഭ്യാസകൌശലവും കൈവന്നിരുന്നു.
അനീതിയോട് രാജിയില്ലായ്മയായി രുന്നു ജീവിത രീതി. സ്വാഭാവിക നീതിയുടെ നിഷേധം എവിടെ കണ്ടാലും സഹിക്കില്ല. നിരക്കാത്തത് ആരു പറഞ്ഞാലും പരസ്യമായി എതിര്‍ക്കും. മറുവശത്തുള്ള ആളുടെ ശക്തി എത്രയാണോ അത്രകണ്ട് ആ എതിര്‍പ്പിന് ശക്തികൂടും. അങ്കം കുറിച്ചാല്‍ പിന്നെ പിറകോട്ടില്ല.
എന്നാലോ, ആരോടും സ്ഥായിയായ വിദ്വേഷമില്ല. തനിക്കു തെറ്റു പറ്റിയാല്‍ അത് ഏറ്റുപറയാന്‍ ഒരു മടിയും ഇല്ല. മഹാത്മാ ഗാന്ധിയോടോ അദ്ദേഹത്തിന്റെ പേരിലുള്ള പ്രസ്ഥാനത്തോടായാലും നീതിക്കു നിരക്കാത്തത് ക്ഷമിക്കുന്ന പ്രശ്നമില്ല.
അദ്ദേഹത്തിന് രണ്ട് സ്വരങ്ങള്‍ ഉണ്ടായിരുന്നു. പ്രസംഗവേദിയില്‍ കേട്ട പരുഷവും നിശിതവും നിരങ്കുശവുമായ സ്വരം ഒന്ന്. ഇത് ആയുധമായി മാറിയ വാക്കിന്റെ സ്വഭാവം. തൊട്ടാല്‍ മുറിയും. കൊണ്ടാല്‍ വെറുതെ ആവില്ല. മുറിഞ്ഞാല്‍ മുറിവുണങ്ങില്ല, പെട്ടെന്നൊന്നും! മറ്റേ സ്വരം വ്യക്തിബന്ധങ്ങളിലും സൌഹൃദസംഭാഷണങ്ങളിലും കേള്‍ക്കാവുന്ന മൃദുവും കരുണാമയവും സ്നേഹപൂര്‍ണ്ണവും സുഖശീതളവുമായ ഇനം.
പകിരിവാണം പോലെ വികൃതികളായ കുട്ടികളെ പ്രാഥമിക വിദ്യാലയത്തിലെ ഞങ്ങളുടെ ഒരു ടീച്ചര്‍ ചെങ്കീരികള്‍ എന്നാണ് വിളിച്ചിരുന്നത്. അന്വേഷിച്ചപ്പോള്‍ അമ്മ പറഞ്ഞുതന്നു, കീരികള്‍ രണ്ടു തരമുണ്ട്. പോത്തന്‍കീരി എന്നും ചെങ്കീരി എന്നും. ചെങ്കീരി നന്നേ മെലിഞ്ഞ ശരീരക്കാരനാണെന്നാലും അത്യുഗ്രനാണ്. ചെങ്കീരിയുടെ ഉടലും ഇടപാടുകളും തമ്മിലുള്ള വ്യത്യാസത്തിന്റെ വ്യാപ്തി എത്രയെന്ന് എനിക്കു മനസ്സിലായത് ഒരു ചെങ്കീരി ഒരു പാമ്പുമായി പൊരുതുന്നത് തൊടിയുടെ മൂലയില്‍ വച്ച് കണ്ടപ്പോഴാണ്.
പാമ്പുമായി താരതമ്യം ചെയ്യുമ്പോള്‍ കീരി വെറുമൊരു അണ്ണാര്‍ക്കണ്ണനോളമേ ഉള്ളൂ. പക്ഷേ, മിന്നല്‍പ്പിണര്‍ പോലെയാണ് ചാടുന്നത്. പാമ്പിനു കുറുകെയുള്ള ഓരോ ചാട്ടത്തിലും അവന്‍ പുറപ്പെടുവിക്കുന്ന ശബ്ദം അവന്റെ തൊണ്ടയില്‍ നിന്ന് വരുന്നതാണെന്ന് വിശ്വസിക്കാന്‍ കഴിയാത്തത്ര രൂക്ഷം. മിനിറ്റുകള്‍ക്കകം പാമ്പ് ചത്തുപോയി. കീരി എങ്ങോ പോവുകയും ചെയ്തു. അരികില്‍ ചെന്നു നോക്കുമ്പോഴാണ് പാമ്പിന്റെ ഉടലിലാകെ കത്തി വച്ച് കുറുകെ വരിഞ്ഞപോലെ മുറിവുകള്‍!
അഴീക്കോടു മാഷിനെപ്പറ്റി ആലോചിക്കുമ്പോഴും ഈ ചെങ്കീരിയെ യാണ് ഓര്‍ത്തുപോകാറ്. അതോടൊപ്പം സ്നേഹത്തോടെ മുട്ടിയുരുമ്മി നില്‍ക്കുന്ന പശുക്കുട്ടിയെയും ഓര്‍മ്മിപ്പിക്കുന്ന എന്തോ ഒന്ന് ആ വ്യക്തിത്വവിശേഷത്തില്‍ ഉണ്ടായിരുന്നുതാനും.
ഒട്ടും കരുണയില്ലാത്തത് മദ്യപരോടു മാത്രം. ഈ അനിഷ്ടം ചിലപ്പോള്‍ വിഷമ സ്ഥിതിവരെ എത്താറുമുണ്ട്. ഒരിക്കല്‍ കോഴിക്കോടു വച്ച് ഒരു പുസ്തക പ്രകാശനം നടത്തി മാഷ് പ്രസംഗിച്ചുകൊണ്ടു നില്‍ക്കേ മദ്യപിച്ച് സ്വരം പിഴച്ച് ഒരാള്‍ ഇടയില്‍ കയറി ഇഴഞ്ഞ ശൈലിയില്‍ എന്തെല്ലാമോ പറയാന്‍ തുടങ്ങി. ഒരു ഹോട്ടലിന്റെ ഹാളിലായിരുന്നു ചടങ്ങ്. ഹാളിന്റെ ഒരു വാതില്‍ ഹോട്ടലിലെ ബാറിലേക്കായിരുന്നു! അവിടന്നിറങ്ങി വന്നാണ് മേപ്പടിയാന്‍ ഈ കലാപ്രകടനം തുടങ്ങിയത്.
മാഷ് പ്രസംഗം നിറുത്തി അയാളോട് പറഞ്ഞു. 'നല്ല ചുട്ട പിടയാണ് ഈ രോഗത്തിന് മരുന്ന്'. അതോടെ അക്രമാസക്തനായ അയാളെ ഹോട്ടലുകാര്‍ പിടിച്ചുകൊണ്ടുപോയി. പക്ഷേ, യോഗം അലങ്കോലമായി.
ദുര്‍വാസാവെന്ന ചീത്തപ്പേര് സമ്പാദിച്ച മാഷ് എത്ര ആര്‍ദ്ര ഹൃദയനായിരുന്നു എന്ന് എനിക്കറിയാം. ഒരിക്കലൊരു യാത്രയില്‍ എന്നോട് രഹസ്യമായി ചോദിച്ചു. 'മറ്റെല്ലാ ജോലികളും ഉപേക്ഷിച്ച് എഴുതാന്‍ വേണ്ടി നാട്ടിലേക്കു പോന്നിട്ട് ചെലവിന് വിഷമമുണ്ടോ, ഇല്ലയോ?'
'ഇല്ല സാര്‍, എന്റെ എല്ലാ ജീവിതാവ ശ്യങ്ങളും വായനക്കാര്‍ അറിഞ്ഞു നിറവേറ്റുന്നുണ്ട്.'
'കുടുംബവും കുട്ടികളുമൊന്നുമില്ലാത്ത ഞാന്‍ പോലും പലപ്പോഴും ഏറക്കുറെ വിഷമിച്ചുപോകാറുണ്ടെന്നുള്ളതുകൊണ്ട് ചോദിച്ചു എന്നേ ഉള്ളൂ. എന്തെങ്കിലും അടിയന്തരാവശ്യം വന്നാല്‍ പറയാന്‍ മടിക്കരുത്.'
അനൌപചാരിക ഗുരുസ്ഥാനത്ത് ഞാന്‍ കാണുന്നവരില്‍ - സുഹൃത്തുക്കളായി ഞാന്‍ കാണുന്ന എഴുത്തുകാര്‍ക്കിടയിലും - മറ്റൊരാളും ഈ ചോദ്യം എന്നോടു ചോദിച്ചിട്ടില്ല.
No comments:
Post a Comment