കേരളത്തിന്‍റെ സാംസ്കാരിക നഭസില്‍ പ്രകമ്പനം തീര്‍ത്ത ശബ്ദമായിരുന്നു സുകുമാര്‍ അഴീക്കോടിന്‍റേത്. സ്വതസിദ്ധമായ ഈണത്തില്‍ വിരലുകള്‍ വാക്കിന്‍റെ താളത്തിനൊത്തു ചലിപ്പിച്ച് അഴീക്കോട് സദസിനെ കൈയടക്കുകയായിരുന്നു. മണിക്കൂറുകള്‍ നീു പോകാത്ത പ്രസംഗത്തില്‍ ചിലപ്പോള്‍ ആഞ്ഞടിച്ചും, ചിരിപ്പിച്ചും, ചിന്തിപ്പിച്ചും ആശയങ്ങളെ പങ്കുവയ്ക്കുന്ന ആ മാസ്മരികത തന്നെയാണ് അഴീക്കോടിന്‍റെ പ്രഭാഷണങ്ങളെ വേറിട്ടു നി ര്‍ത്തുന്നത്.
മരണക്കിടക്കയില്‍ നിന്നു പോലും ഈ മാസ്മരികത ജനങ്ങളിലേക്കു പകര്‍ന്നിറങ്ങി. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ സുരക്ഷ ആവശ്യപ്പെട്ട് ഇക്കഴിഞ്ഞ ഡിസംബര്‍ എട്ടിനു മുല്ലപ്പെരിയാര്‍ മുതല്‍ കൊച്ചി മറൈന്‍ ഡ്രൈവ് വരെ ഇടതു മുന്നണി മനുഷ്യച്ചങ്ങല തീര്‍ത്തു. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി അവിടെയും അഴീക്കോടിന്‍റെ സന്ദേശമെത്തി. ആശുപത്രിക്കിടക്കയില്‍ എഴുതിത്തയാറാക്കിയ സന്ദേശം മറൈന്‍ ഡ്രൈവിലെത്തിയ പതിനായിരങ്ങള്‍ക്ക് ആവേശമായി.
സമൂഹത്തെ സൂക്ഷ്മമായി പഠിക്കുന്ന ഒരു വിദഗ്ധന്‍റെ വാക്കുകളാണ് അഴീക്കോടില്‍നിന്നു പലപ്പോ ഴും കേട്ടത്. അതില്‍ കര്‍ഷകന്‍ മുതല്‍ ചാന്ദ്രയാന്‍ വരെ ചങ്ങല തീര്‍ക്കും. കാലത്തിനു മുകളില്‍ വേറിട്ട ഈ ശബ്ദം കേള്‍ക്കും. മഹത്തായ പ്രസംഗം മഹത്തായ ലക്ഷ്യത്തിനു വേി കാത്തു നില്‍ക്കുന്നു എന്ന പക്ഷക്കാരനാണ് അഴീക്കോട്. അഴീക്കോടിന്‍റെ പ്രഭാഷണങ്ങള്‍ ലക്ഷ്യം തെറ്റാതെ സമൂഹത്തില്‍ ചെന്നു തറയ്ക്കുകയും ചെയ്തിരുന്നു.
ക്ഷണികങ്ങളായ ത്രില്ലുകളില്‍ ഭ്രമിക്കുന്നവരായി ഇന്നത്തെ സമൂഹം മാറിയെന്നും, ഒരു ദുരന്തമുായാല് അതു കാണുകയും മൊബൈല്‍ ഫോണില്‍ പകര്‍ത്തി ത്രില്ലടിപ്പിക്കുകയും ചെയ്യുന്ന സംസ്കാരത്തിലേക്കു നാം അധപതിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിമര്‍ശനം പലപ്പോഴും വാര്‍ത്തകളും വിവാദങ്ങളും ആയി. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മ തിലകനെ വിലക്കിയപ്പോള്‍ അതില്‍ അഴീക്കോടിന്‍റെ ഇടപെടല്‍ വിവാദവും വാര്‍ത്തയുമായി. അദ്ദേഹത്തിനു കേരളം ചാര്‍ത്തിക്കൊടുത്ത സാംസ്കാരിക നായകസ്ഥാനത്തിനു നിരക്കാത്ത തരത്തിലേക്കു താഴ്ന്നിറങ്ങും വിധം നടന്‍ മോഹന്‍ ലാലുമായി നിയമയുദ്ധത്തിലേക്കു വരെ നീണ്ടു കാര്യങ്ങള്‍. ഒടുവില്‍ ആശുപത്രിക്കിടക്കയില്‍ വച്ചു തന്നെ അഴീക്കോട് മോഹന്‍ ലാലുമായി പിണക്കം തീര്‍ത്തു. ചാന്ദ്രയാന്‍ പരീക്ഷണം വിജയമായപ്പോള്‍ ഒരു പ്രസംഗത്തില്‍ അഴീക്കോട് ഇങ്ങനെ ചോദിച്ചു. കടം വാങ്ങി കഞ്ഞിവയ്ക്കുന്ന നാട്ടില്‍ ചന്ദ്രനില്‍ വെള്ളമുണ്ടെന്ന് അറിയാന്‍ മുന്‍ഗണന നല്‍കേണ്ടതുണ്ടോ?അഴീക്കോട് തന്‍റെ പ്രസംഗത്തെക്കുറിച്ചു ശതാഭിഷേക വേളയില്‍ ഇങ്ങനെ പറയുകയുണ്ടായി. തന്‍റെ ജീവന്‍റെ ഊര്‍ജം പ്രസംഗമാണ്. റിഹേഴ്സല്‍ വേണ്ടാത്ത ഏക കലയും പ്രസംഗമാണ്. അത് വെളിയില്‍ നിന്നു വരേണ്ടതല്ല. ഉള്ളില്‍ നിന്നു പ്രതിഫലിക്കേതാണ്. അവിവാഹിതനായി കഴിഞ്ഞതാണു തന്‍റെ വിജയ രഹസ്യമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്നാല്‍, അതിനു പിന്നില്‍ വാഗ്ദാന ലംഘനത്തിന്‍റെ ഒരു കാണാപ്പുറം ഒളിപ്പിച്ചു വച്ചിരുന്നതായി പിന്നീട് വിലാസിനി ടീച്ചര്‍ പറഞ്ഞപ്പോഴാണു പുറംലോകം അറിഞ്ഞത്.
മരണക്കിടക്കയില്‍ നിന്നു പോലും ഈ മാസ്മരികത ജനങ്ങളിലേക്കു പകര്‍ന്നിറങ്ങി. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ സുരക്ഷ ആവശ്യപ്പെട്ട് ഇക്കഴിഞ്ഞ ഡിസംബര്‍ എട്ടിനു മുല്ലപ്പെരിയാര്‍ മുതല്‍ കൊച്ചി മറൈന്‍ ഡ്രൈവ് വരെ ഇടതു മുന്നണി മനുഷ്യച്ചങ്ങല തീര്‍ത്തു. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി അവിടെയും അഴീക്കോടിന്‍റെ സന്ദേശമെത്തി. ആശുപത്രിക്കിടക്കയില്‍ എഴുതിത്തയാറാക്കിയ സന്ദേശം മറൈന്‍ ഡ്രൈവിലെത്തിയ പതിനായിരങ്ങള്‍ക്ക് ആവേശമായി.
സമൂഹത്തെ സൂക്ഷ്മമായി പഠിക്കുന്ന ഒരു വിദഗ്ധന്‍റെ വാക്കുകളാണ് അഴീക്കോടില്‍നിന്നു പലപ്പോ ഴും കേട്ടത്. അതില്‍ കര്‍ഷകന്‍ മുതല്‍ ചാന്ദ്രയാന്‍ വരെ ചങ്ങല തീര്‍ക്കും. കാലത്തിനു മുകളില്‍ വേറിട്ട ഈ ശബ്ദം കേള്‍ക്കും. മഹത്തായ പ്രസംഗം മഹത്തായ ലക്ഷ്യത്തിനു വേി കാത്തു നില്‍ക്കുന്നു എന്ന പക്ഷക്കാരനാണ് അഴീക്കോട്. അഴീക്കോടിന്‍റെ പ്രഭാഷണങ്ങള്‍ ലക്ഷ്യം തെറ്റാതെ സമൂഹത്തില്‍ ചെന്നു തറയ്ക്കുകയും ചെയ്തിരുന്നു.
ക്ഷണികങ്ങളായ ത്രില്ലുകളില്‍ ഭ്രമിക്കുന്നവരായി ഇന്നത്തെ സമൂഹം മാറിയെന്നും, ഒരു ദുരന്തമുായാല് അതു കാണുകയും മൊബൈല്‍ ഫോണില്‍ പകര്‍ത്തി ത്രില്ലടിപ്പിക്കുകയും ചെയ്യുന്ന സംസ്കാരത്തിലേക്കു നാം അധപതിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിമര്‍ശനം പലപ്പോഴും വാര്‍ത്തകളും വിവാദങ്ങളും ആയി. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മ തിലകനെ വിലക്കിയപ്പോള്‍ അതില്‍ അഴീക്കോടിന്‍റെ ഇടപെടല്‍ വിവാദവും വാര്‍ത്തയുമായി. അദ്ദേഹത്തിനു കേരളം ചാര്‍ത്തിക്കൊടുത്ത സാംസ്കാരിക നായകസ്ഥാനത്തിനു നിരക്കാത്ത തരത്തിലേക്കു താഴ്ന്നിറങ്ങും വിധം നടന്‍ മോഹന്‍ ലാലുമായി നിയമയുദ്ധത്തിലേക്കു വരെ നീണ്ടു കാര്യങ്ങള്‍. ഒടുവില്‍ ആശുപത്രിക്കിടക്കയില്‍ വച്ചു തന്നെ അഴീക്കോട് മോഹന്‍ ലാലുമായി പിണക്കം തീര്‍ത്തു. ചാന്ദ്രയാന്‍ പരീക്ഷണം വിജയമായപ്പോള്‍ ഒരു പ്രസംഗത്തില്‍ അഴീക്കോട് ഇങ്ങനെ ചോദിച്ചു. കടം വാങ്ങി കഞ്ഞിവയ്ക്കുന്ന നാട്ടില്‍ ചന്ദ്രനില്‍ വെള്ളമുണ്ടെന്ന് അറിയാന്‍ മുന്‍ഗണന നല്‍കേണ്ടതുണ്ടോ?അഴീക്കോട് തന്‍റെ പ്രസംഗത്തെക്കുറിച്ചു ശതാഭിഷേക വേളയില്‍ ഇങ്ങനെ പറയുകയുണ്ടായി. തന്‍റെ ജീവന്‍റെ ഊര്‍ജം പ്രസംഗമാണ്. റിഹേഴ്സല്‍ വേണ്ടാത്ത ഏക കലയും പ്രസംഗമാണ്. അത് വെളിയില്‍ നിന്നു വരേണ്ടതല്ല. ഉള്ളില്‍ നിന്നു പ്രതിഫലിക്കേതാണ്. അവിവാഹിതനായി കഴിഞ്ഞതാണു തന്‍റെ വിജയ രഹസ്യമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്നാല്‍, അതിനു പിന്നില്‍ വാഗ്ദാന ലംഘനത്തിന്‍റെ ഒരു കാണാപ്പുറം ഒളിപ്പിച്ചു വച്ചിരുന്നതായി പിന്നീട് വിലാസിനി ടീച്ചര്‍ പറഞ്ഞപ്പോഴാണു പുറംലോകം അറിഞ്ഞത്.
No comments:
Post a Comment