ഇണങ്ങിയും പിണങ്ങിയും അറുപതാണ്ടുകള്‍
പ്രൊഫ. എം.കെ. സാനു
അറുപതു വര്‍ഷത്തിനപ്പുറം അഴീക്കോടുമായി ബന്ധമുണ്ടായിരുന്നു. ഇണങ്ങിയും പിണങ്ങിയുമുള്ള ബന്ധം. ഇടയ്ക്ക് ഏറെ തെറ്റിദ്ധരിക്കപ്പെട്ടു. ബന്ധത്തിന്റെ ഇഴകള്‍ അകന്നു. എങ്കിലും രോഗബാധിതനായി കിടന്നപ്പോള്‍ കാണാന്‍ പോയി.
പഴയ വിരോധം വച്ചിരിക്കുകയാണോ, കാണാന്‍ പോകുന്നില്ലേ എന്ന് ചോദിച്ച് ഒരു സുഹൃത്താണ് സുകുമാര്‍ അവശനിലയിലാണെന്നറിയിച്ചത്. രോഗം അദൃശ്യമായി വന്ന് അപായപ്പെടുത്തുന്ന അവസ്ഥയില്‍ പഴയ വിരോധത്തിനൊക്കെ എന്തു പ്രസക്തി. അറിഞ്ഞ മാത്രയില്‍ ഞാന്‍ പോയി. എന്നെ കണ്ടപ്പോള്‍ ചിരിച്ചു. കിടക്കയില്‍ കിടന്നു കൊണ്ടു കൈ കൂട്ടിപ്പിടിച്ചു. പലതും പറഞ്ഞു. സംസാരിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ഞാന്‍.
സുകുമാറിന് കാലത്തെ അതിലംഘിക്കുന്ന സംഭാവന സാഹിത്യത്തില്‍ ചെയ്യാമായിരുന്നു. ചെയ്തില്ല എന്ന അഭിപ്രായക്കാരനാണ് ഞാന്‍. കൂടുതല്‍ പ്രസംഗവും വഴക്കുമായി പോയി ആ ജീവിതം. അവശനിലയിലായ സുകുമാറിനെ കാണാന്‍ പോകും മുമ്പ് വിലാസിനി ടീച്ചര്‍ എന്നോട് അഭിപ്രായം ചോദിച്ചിരുന്നു. രോഗിയായ ഒരാളെ കാണുന്നതില്‍ പഴയ ശത്രുത തടസ്സമാകരുത്. പിന്നെ, സ്വന്തം മനഃസാക്ഷിയോട് ചോദിച്ചു തീരുമാനമെടുക്കാനാണ് ഞാന്‍ ഉപദേശിച്ചത്. വിലാസിനി പൂക്കളുമായി പോയതും ഇരുവരും മനസ്സുതുറന്നു സംസാരിച്ചതുമെല്ലാം പത്രത്തില്‍ വന്നിരുന്നല്ലോ. അസുഖം ആര്‍ക്കും വരാം. കാലം എല്ലാ മായ്ക്കും. അല്ലെങ്കില്‍ നമ്മള്‍ മായ്ക്കണം.
'ജി. ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു' എന്ന പുസ്തകം എഴുതുന്ന കാര്യം ചര്‍ച്ച ചെയ്തിരുന്നു. എഴുതരുത് എന്ന് ഞാന്‍ പറഞ്ഞിരുന്നു. ജി. കവിതകളിലെ സിംബലിസത്തെക്കുറിച്ച് പ്രസംഗങ്ങളില്‍ ഞാന്‍ വിമര്‍ശിച്ചു സംസാരിച്ചിരുന്നു. അതും ഒരു അദ്ധ്യായമായി വന്നപ്പോള്‍ ഞാന്‍ കൂടി ചേര്‍ന്നാണ് ആ പുസ്തകം തയ്യാറാക്കിയതെന്ന വിമര്‍ശനം ഉയര്‍ന്നു. ജിയും കുടുംബവും എന്നോട് ശത്രുതയിലായി.
സുകുമാറിനെതിരെ ശക്തമായ വിമര്‍ശനം ഉണ്ടായപ്പോള്‍ ഞാന്‍ ഒപ്പം നിന്നിരുന്നു. പാശ്ചാത്യ പൌരസ്ത്യ വിമര്‍ശനം വച്ച് ഓരോ പുസ്തകം ഞങ്ങള്‍ എഴുതണമെന്ന് തീരുമാനിച്ചിരുന്നെങ്കിലും അത് നടന്നില്ല.
തൃശൂരില്‍ ഒരു സമ്മേളനത്തില്‍ വച്ചാണ് ആദ്യം പരിചയപ്പെട്ടത്. ഗാന്ധിസവുമായി ബന്ധപ്പെട്ട ആ യോഗത്തില്‍ ഞാന്‍ വിമര്‍ശിച്ചു സംസാരിച്ചത് പിടിച്ചില്ല. പിന്നെ എറണാകുളത്തെ ഒരു സമ്മേളനത്തിനു വന്നപ്പോള്‍ വീട്ടില്‍ വന്നു. അങ്ങനെ അടുത്ത ബന്ധമായി. മൂത്തകുന്നം എസ്.എന്‍.എം കോളേജില്‍ പ്രിന്‍സിപ്പലിനെ ആവശ്യമുണ്ടെന്ന് ജസ്റ്റിസ് കെ.കെ. നരേന്ദ്രന്‍ പറഞ്ഞപ്പോള്‍ ചെറുപ്പക്കാരനായ പ്രിന്‍സിപ്പലിനെ തരാമെന്നു പറഞ്ഞ് അഴീക്കോടിനു കത്തെഴുതി വരുത്തി അവിടെ കൊണ്ടാക്കി.
കോഴിക്കോട് സര്‍വ്വകലാശാല രൂപീകരിച്ചതോടെ സുകുമാര്‍ അങ്ങോട്ടു പോയി. പി.വി.സിയായി ഞങ്ങള്‍ തമ്മില്‍ പിന്നെ ബന്ധപ്പെടുന്നത് ഞാന്‍ എം.എല്‍.എ ആയശേഷം അഴീക്കോട് തിരുവനന്തപുരത്ത് കാണാന്‍ വന്നപ്പോഴാണ്.
വിവാഹാലോചനയുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണം ഉണ്ടായിട്ടുണ്ട്. ഞാനതില്‍ കക്ഷിയല്ല. സഹോദരന്‍ അയ്യപ്പനെ കാണാന്‍ ഞങ്ങള്‍ ഒരുമിച്ചു പോയി. അഴീക്കോട് കല്യാണം കഴിച്ചോ എന്ന് ചോദിച്ചു. ഇല്ലെന്നു പറഞ്ഞപ്പോള്‍ സാനു വിവാഹകാര്യം ഏറ്റെടുക്കാന്‍ പറഞ്ഞു. ഇതിനിടെ സഹോദരന്‍ അയ്യപ്പന്‍ മരിച്ചു.
ഞങ്ങള്‍ കോട്ടയത്തൊരു പെണ്ണുകാണാന്‍ പോയി. പെണ്ണിന് ഇഷ്ടപ്പെട്ടില്ല. തിരുവനന്തപുരത്ത് പോയി. അതും ശരിയായില്ല. പിന്നെയാണ് വിലാസിയുടെ കാര്യം സുകുമാര്‍ പറഞ്ഞത്. ശബ്ദമാധുരി എന്നെ ആകര്‍ഷിച്ചു. കുട്ടിയെ തനിക്കിഷ്ടപ്പെട്ടെന്നു സുകുമാര്‍ അറിയിച്ചു. മേല്‍വിലാസം തന്നു. ഒരു സുഹൃത്തുവഴി ബന്ധപ്പെട്ടു. ഏറെ അംഗങ്ങളും പ്രാരാബ്ധമുള്ളതുമായ കുടുംബമാണെന്നു പറഞ്ഞു. ഡോ. ആര്‍. പ്രസന്നനും ഞങ്ങള്‍ക്കൊപ്പം പെണ്ണുകാണാന്‍ വന്നിരുന്നു. സ്ഥിരം ഉപയോഗിക്കുന്ന ജുബ്ബായ്ക്കു പകരം സ്ളാക്ക് ഷര്‍ട്ടുമിട്ട് അഴീക്കോട് അണിഞ്ഞൊരുങ്ങി വന്നത് ഇന്നുമോര്‍ക്കുന്നു. അഴീക്കോട് വിലാസിനുമായി സംസാരിച്ചു. ഞാന്‍ രക്ഷകര്‍ത്താവായി. മാര്‍ച്ചിലായിരുന്നു പെണ്ണുകാണല്‍. മേയ് മാസത്തില്‍ കല്യാണവും നിശ്ചയിച്ചു. ഒരു ബസിനുള്ള ആളുവരുമെന്നും പറഞ്ഞാണ് പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നു പോന്നത്. പിന്നെ എന്തു സംഭവിച്ചു എന്നറിയില്ല. വിവാഹകാര്യം ചോദിച്ചപ്പോള്‍ മിണ്ടാതായി. ആര്‍. പ്രസന്നന്‍ ചോദിച്ചപ്പോഴും ഒഴിഞ്ഞുമാറി. വര്‍ഷങ്ങള്‍ക്ക് ശേഷം വിലാസിനി കേസുകൊടുത്തതും കത്ത് പ്രസിദ്ധീകരിച്ചതുമൊക്കെ വാര്‍ത്തയായല്ലോ. നിശ്ചയിച്ച വിവാഹം എന്തുകൊണ്ടു നടന്നില്ല എന്ന് എനിക്ക് ഇന്നും അറിയില്ല. വിലാസിനി രോഗക്കിടക്കയില്‍ പൂക്കളുമായി പോയതും ഇരുവരും മനസ്സുതുറന്നതുമൊക്കെ ഒരു നിയോഗമാകാം.
പണ്ട് ഞങ്ങള്‍ ഒരു ജ്യോത്സ്യനെ കാണാന്‍ പോയത് ഓര്‍ക്കുന്നു. കഴിഞ്ഞ ജന്മത്തില്‍ സുകുമാര്‍ ഒരു രാജകൊട്ടാരത്തിലെ കഥ പറച്ചിലുകാരനായിരുന്നുവെന്നും ഈ ജന്മത്തില്‍ കൂടുതല്‍ അംഗീകാരം കിട്ടുമെന്നും അയാള്‍ പറഞ്ഞത് ആസ്വദിച്ചു സുകുമാര്‍ ചിരിച്ചു.
ഒരു ഹോട്ടലില്‍ ഭക്ഷണത്തിനു കയറി. ഞാന്‍ മത്സ്യം വാങ്ങി. സുകുമാരന്‍ ഇറച്ചിയാണ് കഴിച്ചത്. ബുദ്ധിയുള്ളവര്‍ മീന്‍ കൂട്ടും. ബുദ്ധിയില്ലാത്തവര്‍ ഇറച്ചി കഴിക്കും എന്നു ഞാന്‍ പറഞ്ഞത് ആസ്വദിക്കാതെ ക്ഷുഭിതനായി പൊട്ടിത്തെറിച്ചത് ഓര്‍ക്കുന്നു.
പ്രൊഫ. എം.കെ. സാനു
അറുപതു വര്‍ഷത്തിനപ്പുറം അഴീക്കോടുമായി ബന്ധമുണ്ടായിരുന്നു. ഇണങ്ങിയും പിണങ്ങിയുമുള്ള ബന്ധം. ഇടയ്ക്ക് ഏറെ തെറ്റിദ്ധരിക്കപ്പെട്ടു. ബന്ധത്തിന്റെ ഇഴകള്‍ അകന്നു. എങ്കിലും രോഗബാധിതനായി കിടന്നപ്പോള്‍ കാണാന്‍ പോയി.
പഴയ വിരോധം വച്ചിരിക്കുകയാണോ, കാണാന്‍ പോകുന്നില്ലേ എന്ന് ചോദിച്ച് ഒരു സുഹൃത്താണ് സുകുമാര്‍ അവശനിലയിലാണെന്നറിയിച്ചത്. രോഗം അദൃശ്യമായി വന്ന് അപായപ്പെടുത്തുന്ന അവസ്ഥയില്‍ പഴയ വിരോധത്തിനൊക്കെ എന്തു പ്രസക്തി. അറിഞ്ഞ മാത്രയില്‍ ഞാന്‍ പോയി. എന്നെ കണ്ടപ്പോള്‍ ചിരിച്ചു. കിടക്കയില്‍ കിടന്നു കൊണ്ടു കൈ കൂട്ടിപ്പിടിച്ചു. പലതും പറഞ്ഞു. സംസാരിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ഞാന്‍.
സുകുമാറിന് കാലത്തെ അതിലംഘിക്കുന്ന സംഭാവന സാഹിത്യത്തില്‍ ചെയ്യാമായിരുന്നു. ചെയ്തില്ല എന്ന അഭിപ്രായക്കാരനാണ് ഞാന്‍. കൂടുതല്‍ പ്രസംഗവും വഴക്കുമായി പോയി ആ ജീവിതം. അവശനിലയിലായ സുകുമാറിനെ കാണാന്‍ പോകും മുമ്പ് വിലാസിനി ടീച്ചര്‍ എന്നോട് അഭിപ്രായം ചോദിച്ചിരുന്നു. രോഗിയായ ഒരാളെ കാണുന്നതില്‍ പഴയ ശത്രുത തടസ്സമാകരുത്. പിന്നെ, സ്വന്തം മനഃസാക്ഷിയോട് ചോദിച്ചു തീരുമാനമെടുക്കാനാണ് ഞാന്‍ ഉപദേശിച്ചത്. വിലാസിനി പൂക്കളുമായി പോയതും ഇരുവരും മനസ്സുതുറന്നു സംസാരിച്ചതുമെല്ലാം പത്രത്തില്‍ വന്നിരുന്നല്ലോ. അസുഖം ആര്‍ക്കും വരാം. കാലം എല്ലാ മായ്ക്കും. അല്ലെങ്കില്‍ നമ്മള്‍ മായ്ക്കണം.
'ജി. ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു' എന്ന പുസ്തകം എഴുതുന്ന കാര്യം ചര്‍ച്ച ചെയ്തിരുന്നു. എഴുതരുത് എന്ന് ഞാന്‍ പറഞ്ഞിരുന്നു. ജി. കവിതകളിലെ സിംബലിസത്തെക്കുറിച്ച് പ്രസംഗങ്ങളില്‍ ഞാന്‍ വിമര്‍ശിച്ചു സംസാരിച്ചിരുന്നു. അതും ഒരു അദ്ധ്യായമായി വന്നപ്പോള്‍ ഞാന്‍ കൂടി ചേര്‍ന്നാണ് ആ പുസ്തകം തയ്യാറാക്കിയതെന്ന വിമര്‍ശനം ഉയര്‍ന്നു. ജിയും കുടുംബവും എന്നോട് ശത്രുതയിലായി.
സുകുമാറിനെതിരെ ശക്തമായ വിമര്‍ശനം ഉണ്ടായപ്പോള്‍ ഞാന്‍ ഒപ്പം നിന്നിരുന്നു. പാശ്ചാത്യ പൌരസ്ത്യ വിമര്‍ശനം വച്ച് ഓരോ പുസ്തകം ഞങ്ങള്‍ എഴുതണമെന്ന് തീരുമാനിച്ചിരുന്നെങ്കിലും അത് നടന്നില്ല.
തൃശൂരില്‍ ഒരു സമ്മേളനത്തില്‍ വച്ചാണ് ആദ്യം പരിചയപ്പെട്ടത്. ഗാന്ധിസവുമായി ബന്ധപ്പെട്ട ആ യോഗത്തില്‍ ഞാന്‍ വിമര്‍ശിച്ചു സംസാരിച്ചത് പിടിച്ചില്ല. പിന്നെ എറണാകുളത്തെ ഒരു സമ്മേളനത്തിനു വന്നപ്പോള്‍ വീട്ടില്‍ വന്നു. അങ്ങനെ അടുത്ത ബന്ധമായി. മൂത്തകുന്നം എസ്.എന്‍.എം കോളേജില്‍ പ്രിന്‍സിപ്പലിനെ ആവശ്യമുണ്ടെന്ന് ജസ്റ്റിസ് കെ.കെ. നരേന്ദ്രന്‍ പറഞ്ഞപ്പോള്‍ ചെറുപ്പക്കാരനായ പ്രിന്‍സിപ്പലിനെ തരാമെന്നു പറഞ്ഞ് അഴീക്കോടിനു കത്തെഴുതി വരുത്തി അവിടെ കൊണ്ടാക്കി.
കോഴിക്കോട് സര്‍വ്വകലാശാല രൂപീകരിച്ചതോടെ സുകുമാര്‍ അങ്ങോട്ടു പോയി. പി.വി.സിയായി ഞങ്ങള്‍ തമ്മില്‍ പിന്നെ ബന്ധപ്പെടുന്നത് ഞാന്‍ എം.എല്‍.എ ആയശേഷം അഴീക്കോട് തിരുവനന്തപുരത്ത് കാണാന്‍ വന്നപ്പോഴാണ്.
വിവാഹാലോചനയുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണം ഉണ്ടായിട്ടുണ്ട്. ഞാനതില്‍ കക്ഷിയല്ല. സഹോദരന്‍ അയ്യപ്പനെ കാണാന്‍ ഞങ്ങള്‍ ഒരുമിച്ചു പോയി. അഴീക്കോട് കല്യാണം കഴിച്ചോ എന്ന് ചോദിച്ചു. ഇല്ലെന്നു പറഞ്ഞപ്പോള്‍ സാനു വിവാഹകാര്യം ഏറ്റെടുക്കാന്‍ പറഞ്ഞു. ഇതിനിടെ സഹോദരന്‍ അയ്യപ്പന്‍ മരിച്ചു.
ഞങ്ങള്‍ കോട്ടയത്തൊരു പെണ്ണുകാണാന്‍ പോയി. പെണ്ണിന് ഇഷ്ടപ്പെട്ടില്ല. തിരുവനന്തപുരത്ത് പോയി. അതും ശരിയായില്ല. പിന്നെയാണ് വിലാസിയുടെ കാര്യം സുകുമാര്‍ പറഞ്ഞത്. ശബ്ദമാധുരി എന്നെ ആകര്‍ഷിച്ചു. കുട്ടിയെ തനിക്കിഷ്ടപ്പെട്ടെന്നു സുകുമാര്‍ അറിയിച്ചു. മേല്‍വിലാസം തന്നു. ഒരു സുഹൃത്തുവഴി ബന്ധപ്പെട്ടു. ഏറെ അംഗങ്ങളും പ്രാരാബ്ധമുള്ളതുമായ കുടുംബമാണെന്നു പറഞ്ഞു. ഡോ. ആര്‍. പ്രസന്നനും ഞങ്ങള്‍ക്കൊപ്പം പെണ്ണുകാണാന്‍ വന്നിരുന്നു. സ്ഥിരം ഉപയോഗിക്കുന്ന ജുബ്ബായ്ക്കു പകരം സ്ളാക്ക് ഷര്‍ട്ടുമിട്ട് അഴീക്കോട് അണിഞ്ഞൊരുങ്ങി വന്നത് ഇന്നുമോര്‍ക്കുന്നു. അഴീക്കോട് വിലാസിനുമായി സംസാരിച്ചു. ഞാന്‍ രക്ഷകര്‍ത്താവായി. മാര്‍ച്ചിലായിരുന്നു പെണ്ണുകാണല്‍. മേയ് മാസത്തില്‍ കല്യാണവും നിശ്ചയിച്ചു. ഒരു ബസിനുള്ള ആളുവരുമെന്നും പറഞ്ഞാണ് പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നു പോന്നത്. പിന്നെ എന്തു സംഭവിച്ചു എന്നറിയില്ല. വിവാഹകാര്യം ചോദിച്ചപ്പോള്‍ മിണ്ടാതായി. ആര്‍. പ്രസന്നന്‍ ചോദിച്ചപ്പോഴും ഒഴിഞ്ഞുമാറി. വര്‍ഷങ്ങള്‍ക്ക് ശേഷം വിലാസിനി കേസുകൊടുത്തതും കത്ത് പ്രസിദ്ധീകരിച്ചതുമൊക്കെ വാര്‍ത്തയായല്ലോ. നിശ്ചയിച്ച വിവാഹം എന്തുകൊണ്ടു നടന്നില്ല എന്ന് എനിക്ക് ഇന്നും അറിയില്ല. വിലാസിനി രോഗക്കിടക്കയില്‍ പൂക്കളുമായി പോയതും ഇരുവരും മനസ്സുതുറന്നതുമൊക്കെ ഒരു നിയോഗമാകാം.
പണ്ട് ഞങ്ങള്‍ ഒരു ജ്യോത്സ്യനെ കാണാന്‍ പോയത് ഓര്‍ക്കുന്നു. കഴിഞ്ഞ ജന്മത്തില്‍ സുകുമാര്‍ ഒരു രാജകൊട്ടാരത്തിലെ കഥ പറച്ചിലുകാരനായിരുന്നുവെന്നും ഈ ജന്മത്തില്‍ കൂടുതല്‍ അംഗീകാരം കിട്ടുമെന്നും അയാള്‍ പറഞ്ഞത് ആസ്വദിച്ചു സുകുമാര്‍ ചിരിച്ചു.
ഒരു ഹോട്ടലില്‍ ഭക്ഷണത്തിനു കയറി. ഞാന്‍ മത്സ്യം വാങ്ങി. സുകുമാരന്‍ ഇറച്ചിയാണ് കഴിച്ചത്. ബുദ്ധിയുള്ളവര്‍ മീന്‍ കൂട്ടും. ബുദ്ധിയില്ലാത്തവര്‍ ഇറച്ചി കഴിക്കും എന്നു ഞാന്‍ പറഞ്ഞത് ആസ്വദിക്കാതെ ക്ഷുഭിതനായി പൊട്ടിത്തെറിച്ചത് ഓര്‍ക്കുന്നു.
No comments:
Post a Comment