Tuesday, January 24, 2012

സമരങ്ങളുടെ അമരക്കാരന്‍

ജനകീയ സമരങ്ങള്‍ പാര്‍ട്ടിക്കാര്‍ ഏറ്റെടുക്കാന്‍ വൈകിയാല്‍ മുന്‍ നിരയില്‍ അഴീക്കോട്‌ ഉണ്ടാകും. സമരനേതാക്കള്‍ ആദ്യം പരിഗണിച്ചിരുന്ന പേരും അഴീക്കോട്‌ എന്നതു തന്നെ. പ്ലാച്ചിമടയും നര്‍മ്മദയും എന്‍ഡോസള്‍ഫാനും അതിരപ്പിള്ളിയും മൂലമ്പിള്ളിയും ലാലൂരുമൊക്കെയായി പട്ടിക നീളും. പക്ഷമില്ലാതെ, ഇരുപക്ഷത്തിനും രൂക്ഷ വിമര്‍ശനങ്ങള്‍. കത്തിനില്‍ക്കുന്ന സമരങ്ങളില്‍ അഴീക്കോട്‌ എത്തുന്നുണ്ടെങ്കില്‍ പങ്കെടുക്കാന്‍ നേതാക്കള്‍ ഭയപ്പെട്ടിരുന്നു. ആരെയെങ്കിലും വേദനിപ്പിക്കുമോ എന്ന്‌ വിമര്‍ശിക്കുംമുമ്പ്‌ അദ്ദേഹം നോക്കിയിരുന്നില്ല. ശത്രുക്കളും കുറവായിരുന്നില്ല.

ചിലരോടുള്ള എതിര്‍പ്പ്‌ രൂക്ഷമായി കൊണ്ടുനടന്നപ്പോള്‍ ചിലരുമായി ഒത്തുതീര്‍ന്നു. ഒരു ഗാന്ധിയന്‌ ഇത്രയ്‌ക്കു പക പാടുണ്ടോ എന്ന്‌ മോഹല്‍ലാല്‍ വിഷയത്തില്‍ ഉയര്‍ന്ന ചോദ്യത്തിനു താന്‍ വായില്‍ വിരലിട്ടാല്‍ കടിക്കാത്ത ഗാന്ധിയുടെയല്ല, മറിച്ച്‌ പൊരുതുന്ന ഗാന്ധിയുടെ ശിഷ്യനെന്നായിരുന്നു മറുപടി. അമൃതാനന്ദമയിയുടെ ശിഷ്യരുടെ ഭീഷണി ഫോണുകള്‍ക്കു മുന്നിലും പതറിയില്ല. ബാബറി മസ്‌ജിദ്‌ തകര്‍ത്തവര്‍ക്ക്‌ അഴിക്കോട്‌ മറുപടി പറഞ്ഞത്‌ 'എന്താണു ഭാരതീയത' എന്ന ഏഴു ദിവസത്തെ പ്രഭാഷണ പരമ്പരയിലൂടെ

No comments:

Post a Comment