Wednesday, January 25, 2012

മൈക്കിനോടു പ്രണയം

വിശ്വവിഖ്യാതമായ മൂക്കു കൊണ്ട് പ്രശസ്തി നേടിയതു ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീര്‍. എന്നാല്‍ സുകുമാര്‍ അഴീക്കോടിന്‍റെ ഖ്യാതി മുഴുവന്‍ തുളുമ്പിയതു സ്വന്തം നാക്കിലും. ലോകത്തിന്‍റെ ഏതു കോണിലായാലും പ്രസംഗിക്കാന്‍ ക്ഷണിച്ചാല്‍ ആവതുണ്ടെങ്കില്‍ അഴീക്കോട് വണ്ടിവിടും. വണ്ടിക്കൂലിയും വാങ്ങും. കേള്‍വിക്കാരെ പിടിച്ചിരുത്താന്‍ പോന്ന പ്രാവീണ്യം, അദ്ദേഹത്തിന്‍റെ പതിഞ്ഞ ശബ്ദത്തിനും പതറാത്ത നാവിനുമുണ്ട്.
വിഷയം എന്തുമാകട്ടെ, അനര്‍ഗളമായിരുന്നു വാക്ധോരണി. ഒരു വേള ഏറ്റവും കൂടുതല്‍ കാലം സുകുമാര്‍ അഴീക്കോട് ഉപയോഗിച്ച ഉപകരണം മൈക്ക് ആകും. ഒരു ദിവസം തന്നെ നിരവധി വേദികളില്‍ മൈക്കിന്‍റെ മുന്നില്‍ അദ്ദേഹം എത്തുക പതിവായിരുന്നു. മൈക്കിനോടുള്ള തന്‍റെ പ്രണയത്തിനു പകരം കിട്ടുക കലഹം മാത്രമെന്ന ഒരു പരാതിയും അഴീക്കോടിന് ഉണ്ടായിരുന്നു. കുഴപ്പം മൈക്കിനല്ല, അതിന്‍റെ ഓപ്പറേറ്റര്‍ക്കാണത്രേ. ഒരുപാടു വേദികളില്‍ അഴീക്കോടുമായി കലഹിച്ചു മൈക്ക് മിഴിച്ചു നിന്നിട്ടുണ്ട്.
ഇതാ ഒരുദാഹരണം:
വേദി തൃശൂര്‍ സംഗീത അക്കാഡമി റീജ്യനല്‍ തിയെറ്റര്‍ മുറ്റം. അഞ്ചാമത് ഇറ്റ്ഫോക്കിന്‍റെ സമാപ സമ്മേള\ സമ്മേളനത്തില്‍ അഴീക്കോടാണു താരം.
സാംസ്കാരിക വകുപ്പ് മന്ത്രി എം.എ.ബേബി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വേദിയില്‍. ഉദ്ഘാടന പ്രസംഗത്തിനു സംഘാടകര്‍ അഴീക്കോടിനെ ക്ഷണിച്ചു. പ്രസംഗപീഠത്തില്‍ കയറിയതും മൈക്ക് കാറിത്തുടങ്ങി. കൂടുതല്‍ ശല്യപ്പെടുത്തിയപ്പോള്‍ അഴീക്കോടിനു മുന്നിലേക്കു മൈക്രോ ഫോണ്‍ ചേര്‍ത്തു വയ്ക്കാന്‍ ഓപ്പറേറ്റര്‍ പാടുപെട്ടു. മൈക്രോഫോണ്‍ ചേര്‍ത്തു വയ്ക്കുമ്പോള്‍ അഴീക്കോട് ഒരു വശത്തേക്കു ചരിഞ്ഞു നില്‍ക്കും. അതോടെ പിന്നെയും ഉച്ചഭാഷിണി ഉടക്കും.
ഒടുവില്‍ അഴീക്കോട് തന്നെ പരിഹാര
വും കണ്ടു. നിങ്ങള്‍ എത്ര മെനക്കെട്ടാലും ഒരു കാര്യവുമില്ല. പ്രസംഗം തുടങ്ങിയ കാലം മുതല്‍ മൈക്കും ഞാനും ശീത സമരത്തിലാണ്. ഒരിക്കലും നേരേ സഞ്ചരിച്ചിട്ടില്ല. ഓപ്പറേറ്റര്‍ തിരിക്കുന്നതിന് അനുസരിച്ചു ഞാന്‍ തിരിയില്ല. എനിക്കനുസരിച്ചു മൈക്ക് കേള്‍ക്കില്ല. ഏതാ­് പതിറ്റാ­ായിട്ടു­് ഞങ്ങള്‍ തമ്മിലുള്ള ശീതസമരം തുടങ്ങിയിട്ട്. രണ്ടാളും നേരേ ആവാന്‍ പോകുന്നില്ല. വേദിയില്‍ നിറഞ്ഞ കൈയടി, പിന്നെ കൂട്ടച്ചിരി

No comments:

Post a Comment