എല്ലാ കണക്കും തീര്‍ത്ത്...
ആര്‍.ഗോപീകൃഷ്ണന്‍
ശരശയ്യയില്‍ കിടന്ന ഭീഷ്മ പിതാമഹനെപ്പോലെ സ്വച്ഛന്ദമൃത്യുവായിരുന്നു അഴീക്കോട് മാഷ്. താന്‍ മരിക്കേണ്ട സമയം അദ്ദേഹം നിശ്ചയിച്ചു. ജീവിതത്തിലെ എല്ലാ കണക്കും കടങ്ങളും തീര്‍ത്ത് കടന്നുപോകാന്‍ ആര്‍ക്കും പ്രകൃതി അവസരം നല്‍കാറില്ല. അഴീക്കോട് മാഷിന് മാത്രം ആ വരവും ലഭിച്ചു.
തൃശൂര്‍ അമല ആശുപത്രിയുടെ പാലിയേറ്റീവ് കെയര്‍ വാര്‍ഡിലെ ഐ.സി.യു വില്‍ കിടന്നുകൊണ്ട് മാഷ് ജീവിതകാലത്തെ എല്ലാ പരിഭവങ്ങളും പറഞ്ഞുതീര്‍ത്തു. എല്ലാ കലഹങ്ങളും അവസാനിപ്പിച്ചു. ഒടുവില്‍ സ്നേഹം മാത്രമായി മാറി അദ്ദേഹം. 'ആളുകള്‍ എന്നെ ഇത്രമാത്രം സ്നേഹിക്കുന്നുണ്ടല്ലോ. അതെങ്ങനെ ഞാന്‍ തിരിച്ചുകൊടുക്കും?' കൈകളില്‍ മുറുകെ പിടിച്ചുകൊണ്ടു മാഷ് ചോദിച്ചപ്പോള്‍ ആ സ്നേഹക്കടല്‍ ഞാന്‍ തിരിച്ചറിഞ്ഞു.
പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനാണ് ആശുപത്രിയിലെത്തി പിണക്കത്തിന് വിരാമമിട്ട ആദ്യ വി.ഐ.പി. പരസ്പരം ബഹുമാനിച്ചിരുന്നെങ്കിലും അഴീക്കോടിന്റെ വിമര്‍ശനമേറ്റ് മനംനൊന്തിരുന്നു വി.എസിന്. തമ്മില്‍ക്കണ്ടപ്പോള്‍ കാലുഷ്യം മറഞ്ഞു.
ചങ്ങാതിമാരായിരുന്ന ടി.പദ്മനാഭന്റെയും എം.കെ.സാനുമാഷിന്റെയും ഊഴമായിരുന്നു അടുത്തത്. ഇരുവരുടെയും സന്ദര്‍ശനം ആ മനസിനെ കുറച്ചൊന്നുമല്ല തണുപ്പിച്ചത്. അപ്രതീക്ഷിതമായിരുന്നെങ്കിലും കേരളം ഉറ്റുനോക്കിയ കൂടിക്കാഴ്ചയായിരുന്നു അടുത്തത്. ഒരു പൂക്കൂടയുമായി വിലാസിനി ടീച്ചര്‍ കാണാനെത്തി. 'ഞാന്‍ പൊന്നുപോലെ നോക്കിക്കൊള്ളാ'മെന്ന ടീച്ചറിന്റെ വാക്കുകളും മാഷ് ഹൃദയപൂര്‍വം കേട്ടു.
എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഭാര്യ പ്രീതി നടേശനുമൊത്ത് എത്തിയതോടെ മറ്റൊരു കനലടങ്ങി. ഏറെക്കാലം അകന്നുനിന്നതിന്റെ ദുഃഖം ഇരുവരും പങ്കിട്ടുപിരിഞ്ഞു.
തനിക്ക് രോഗമാണെന്നറിഞ്ഞപ്പോള്‍ത്തന്നെ എല്ലാവരോടും ക്ഷമിക്കാനുള്ള മനസ് മാഷ് കാണിച്ചു. മോഹന്‍ലാലുമായുള്ള കേസ് ആയിരുന്നു ബാക്കിനിന്നത്. ലാലിനെതിരേ ചില നിര്‍ണായകരേഖകള്‍ അദ്ദേഹത്തിന്റെ പക്കലെത്തിയിരുന്നു. എങ്കിലും ലാലിന് മാപ്പുനല്‍കാന്‍ മാഷ് സന്നദ്ധനായി.
വിവരം സുഹൃത്തുക്കള്‍ വഴി മോഹന്‍ലാലിനെ അറിയിച്ചു. അഭിഭാഷകര്‍ തമ്മില്‍കണ്ടു. കേസ് രാജിയായി. ലാലിന്റെ അമ്മയുമായി സംസാരിച്ചു. താരനായകന്‍ കാണാനെത്തുമെന്ന പ്രതീക്ഷയില്‍ പലദിവസവും കാത്തിരുന്നു. ഒടുവില്‍ ലാലെത്തി കാല്‍ തൊട്ടുവന്ദിച്ച് വിങ്ങിയപ്പോള്‍ അവസാന കണക്കും തീര്‍ന്നു. ദൈവാനുഗ്രഹത്തിന്റെ അത്യപൂര്‍വപുണ്യവുമായി ആ തേജോമയ കിരണം
ആര്‍.ഗോപീകൃഷ്ണന്‍
ശരശയ്യയില്‍ കിടന്ന ഭീഷ്മ പിതാമഹനെപ്പോലെ സ്വച്ഛന്ദമൃത്യുവായിരുന്നു അഴീക്കോട് മാഷ്. താന്‍ മരിക്കേണ്ട സമയം അദ്ദേഹം നിശ്ചയിച്ചു. ജീവിതത്തിലെ എല്ലാ കണക്കും കടങ്ങളും തീര്‍ത്ത് കടന്നുപോകാന്‍ ആര്‍ക്കും പ്രകൃതി അവസരം നല്‍കാറില്ല. അഴീക്കോട് മാഷിന് മാത്രം ആ വരവും ലഭിച്ചു.
തൃശൂര്‍ അമല ആശുപത്രിയുടെ പാലിയേറ്റീവ് കെയര്‍ വാര്‍ഡിലെ ഐ.സി.യു വില്‍ കിടന്നുകൊണ്ട് മാഷ് ജീവിതകാലത്തെ എല്ലാ പരിഭവങ്ങളും പറഞ്ഞുതീര്‍ത്തു. എല്ലാ കലഹങ്ങളും അവസാനിപ്പിച്ചു. ഒടുവില്‍ സ്നേഹം മാത്രമായി മാറി അദ്ദേഹം. 'ആളുകള്‍ എന്നെ ഇത്രമാത്രം സ്നേഹിക്കുന്നുണ്ടല്ലോ. അതെങ്ങനെ ഞാന്‍ തിരിച്ചുകൊടുക്കും?' കൈകളില്‍ മുറുകെ പിടിച്ചുകൊണ്ടു മാഷ് ചോദിച്ചപ്പോള്‍ ആ സ്നേഹക്കടല്‍ ഞാന്‍ തിരിച്ചറിഞ്ഞു.
പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനാണ് ആശുപത്രിയിലെത്തി പിണക്കത്തിന് വിരാമമിട്ട ആദ്യ വി.ഐ.പി. പരസ്പരം ബഹുമാനിച്ചിരുന്നെങ്കിലും അഴീക്കോടിന്റെ വിമര്‍ശനമേറ്റ് മനംനൊന്തിരുന്നു വി.എസിന്. തമ്മില്‍ക്കണ്ടപ്പോള്‍ കാലുഷ്യം മറഞ്ഞു.
ചങ്ങാതിമാരായിരുന്ന ടി.പദ്മനാഭന്റെയും എം.കെ.സാനുമാഷിന്റെയും ഊഴമായിരുന്നു അടുത്തത്. ഇരുവരുടെയും സന്ദര്‍ശനം ആ മനസിനെ കുറച്ചൊന്നുമല്ല തണുപ്പിച്ചത്. അപ്രതീക്ഷിതമായിരുന്നെങ്കിലും കേരളം ഉറ്റുനോക്കിയ കൂടിക്കാഴ്ചയായിരുന്നു അടുത്തത്. ഒരു പൂക്കൂടയുമായി വിലാസിനി ടീച്ചര്‍ കാണാനെത്തി. 'ഞാന്‍ പൊന്നുപോലെ നോക്കിക്കൊള്ളാ'മെന്ന ടീച്ചറിന്റെ വാക്കുകളും മാഷ് ഹൃദയപൂര്‍വം കേട്ടു.
എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഭാര്യ പ്രീതി നടേശനുമൊത്ത് എത്തിയതോടെ മറ്റൊരു കനലടങ്ങി. ഏറെക്കാലം അകന്നുനിന്നതിന്റെ ദുഃഖം ഇരുവരും പങ്കിട്ടുപിരിഞ്ഞു.
തനിക്ക് രോഗമാണെന്നറിഞ്ഞപ്പോള്‍ത്തന്നെ എല്ലാവരോടും ക്ഷമിക്കാനുള്ള മനസ് മാഷ് കാണിച്ചു. മോഹന്‍ലാലുമായുള്ള കേസ് ആയിരുന്നു ബാക്കിനിന്നത്. ലാലിനെതിരേ ചില നിര്‍ണായകരേഖകള്‍ അദ്ദേഹത്തിന്റെ പക്കലെത്തിയിരുന്നു. എങ്കിലും ലാലിന് മാപ്പുനല്‍കാന്‍ മാഷ് സന്നദ്ധനായി.
വിവരം സുഹൃത്തുക്കള്‍ വഴി മോഹന്‍ലാലിനെ അറിയിച്ചു. അഭിഭാഷകര്‍ തമ്മില്‍കണ്ടു. കേസ് രാജിയായി. ലാലിന്റെ അമ്മയുമായി സംസാരിച്ചു. താരനായകന്‍ കാണാനെത്തുമെന്ന പ്രതീക്ഷയില്‍ പലദിവസവും കാത്തിരുന്നു. ഒടുവില്‍ ലാലെത്തി കാല്‍ തൊട്ടുവന്ദിച്ച് വിങ്ങിയപ്പോള്‍ അവസാന കണക്കും തീര്‍ന്നു. ദൈവാനുഗ്രഹത്തിന്റെ അത്യപൂര്‍വപുണ്യവുമായി ആ തേജോമയ കിരണം
No comments:
Post a Comment