Tuesday, January 24, 2012

രോഷം കുറച്ചത് തത്വമസി


അഴീക്കോടിന്റെ അഭിപ്രായത്തില്‍ തത്വമസി എന്ന പുസ്തകത്തിന്റെ രചന അദ്ദേഹത്തില്‍ കാര്യമായ മാറ്റം കൊണ്ടു വന്നിട്ടുണ്ട്. പണ്ടത്തെയത്ര രോഷം ഇപ്പോഴില്ല. എഴുതുന്ന വാക്കുകളില്‍ പോലും എതിരാളികളെ നിലംപരിശാക്കുന്ന അക്രമണോത്സുകത അഴീക്കോടിന്റെ പ്രത്യേകതയായിരുന്നു. എന്നാല്‍ അത് വ്യക്തിഹത്യയുടെ തരംതാണ നിലയിലേയക്കു പോകുന്നില്ല എന്നതാണ് അദ്ദേഹത്തിന്റെ സൂക്ഷ്മത. അത് ആരോഗ്യകരമായ വാഗ്യുദ്ധങ്ങളായിരുന്നു. തന്റെ വീക്ഷണത്തില്‍ തെറ്റ് ആരു ചെയ്താലും അദ്ദേഹം വിമര്‍ശിച്ചിരുന്നു. അതില്‍ വ്യക്തിപരമായ വൈരാഗ്യങ്ങളില്ല. ആരെങ്കിലും തെറ്റായതെന്തെങ്കിലും ചെയ്തുവെന്ന തോന്നലുണ്ടായാല്‍ യാതൊരു ദാക്ഷിണ്യവുമുണ്ടായിരുന്നില്ല അഴീക്കോടിന്റെ കോപത്തിന്. 


അഴീക്കോടിന്റെ ക്ഷോഭം പ്രസിദ്ധമാണ്. ശുണ്ഠിമൂക്കന്‍ എന്ന പദവി നല്‍കി അഴീക്കോടിനെ ഒരിക്കല്‍ ആദരിക്കുകയുണ്ടായി വൈക്കം മുഹമ്മദ് ബഷീര്‍. പ്രസംഗത്തിലും അദ്ദേഹം പലപ്പോഴും ക്ഷോഭിച്ചിരുന്നു. സമൂഹത്തിലും ഭരണസംവിധാനത്തിലും രാഷ്ട്രീയ മേഖലയിലുമൊക്കെ അദ്ദേഹത്തിന് ഉള്‍ക്കൊള്ളാനാവത്തതു കാണുമ്പോള്‍ അഴീക്കോട് പലപ്പോഴും പൊട്ടിത്തെറിച്ചിരുന്നു. തനിക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ അദ്ദേഹം വിളിച്ചു പറഞ്ഞു. പ്രസംഗവേദിയെന്നോ സ്വകാര്യസംഭാഷങ്ങളെന്നോ ഭേദമില്ലാതെയായിരുന്നു അഴീക്കോടിന്റെ ക്ഷോഭ പ്രകടനങ്ങള്‍. അപ്രിയ സത്യങ്ങളോട് തീക്ഷ്ണമായി പ്രതികരിക്കാന്‍ മനസിന് ശക്തി പകര്‍ന്നത് വാഗ്ഭടാനന്ദഗുരുവിന്റെ സ്വാധീനമാണെന്നു അഴീക്കോട് അനുസ്മരിക്കുന്നുണ്ട്.

No comments:

Post a Comment