Tuesday, January 24, 2012

ശീതസമര കാലത്തെ കമ്യൂണിസ്റ്റ് വിരുദ്ധത രാഷ്ട്രീയം


ശീതസമര കാലത്തെ കമ്യൂണിസ്റ്റ് വിരുദ്ധതയായിരുന്നു അഴീക്കോടിലെ രാഷ്ട്രീയക്കാരന്‍. മനുഷ്യന്‍ അധപതിച്ചാല്‍ മൃഗമാകും പിന്നയും അധ പതിച്ചാല്‍ കമ്യൂണിസ്റ്റാകുമെന്ന് ഗര്‍ജിച്ച അഴീക്കോട് പിന്നെ സി പി എമ്മിന്റെ സുപ്പീരിയര്‍ അഡ്വൈസറായി അവരോധിക്കപ്പെട്ടു. 


ഇടതുപക്ഷരാഷ്ട്രീയലെ  അപചയത്തിന്റെ ചരിത്ര വായനയാണ് അഴീക്കോട്. ധാര്‍മികതയുടെ ഇടതുശൂന്യത്യയിലാണ് മാഷ് സ്ഥാനം കണ്ടത്. ധാര്‍മികരോഷമായിരുന്നു മുഖമുദ്ര. മലയാളത്തിന്റെ ഈ രോഷമത്രയും കേരളരാഷ്ട്രീയത്തില്‍ എഴുപതുകളോടെ റാഡിക്കലാകുകയായിരുന്നു. അങ്ങിനെയാണ് ഈ ഗാന്ധിയന്‍ പരിമിതമായ അര്‍ഥത്തില്‍ കമ്യൂണിസ്റ്റായത്. പാരമ്പര്യധാരകളുടെ വക്താകുമ്പോഴും ഹിന്ദുത്വ വിരുദ്ധ നിലപാടുകളുടെ സെക്ുലര്‍ പാരമ്പര്യം അഴീക്കോട് എക്കാലവും കൊണ്ടു നടന്നു. നവഭാരതവേദി തെറ്റിദ്ധരിപ്പക്കപ്പെട്ടുവോയെന്ന ആശങ്ക അങ്ങിനെയാണുണ്ടാകുന്നത്. 80കളില്‍. വെസ്റ്റേണ്‍ ക്ളാസിക്കല്‍ വായനയിലേക്ക് മലയാളം മാറിയപ്പോഴാണ് അദ്ദേഹത്തിന്റെ വിമര്‍ശകസ്വത്വം സാമൂഹ്യ, സാസംക്കാരിക വിമര്‍ശനത്തിന് വഴി മാറി തുടങ്ങിയത്. ആധുനികതയുടെ വരവില്‍ ഈ സ്വത്വ നിര്‍മിതി ഏറെക്കുറെ പൂര്‍ണമായി. അപാരമായ സംസ്ക്ഹ്നൃതപാണ്ഡ്യതം കൂടി ചേര്‍ന്നപ്പോഴത് ഉപനിഷ്ത് വ്യഖ്യാനങ്ങള്‍ക്കും തത്ത്വമസിക്കും വഴിയൊരുക്കി. മാരാരടക്കമുള്ളവര്‍ ഭാരതീയ ക്ളാസിക്കല്‍ പഠനം കൊണ്ടാടിയപ്പോള്‍ അദ്ദേഹം ഉപനിഷിത് പഠനങ്ങളിലൊതുങ്ങി. ഭാരതീയക്ളാസിക്കല്‍ പഠനം പുതുതലമുറയുടെ രണ്ടാം വായനയായപ്പോള്‍ വേരുകള്‍ നഷ്ടപ്പെട്ടുവെന്ന അഴീക്കോടിന്റെ വിമര്‍ശനത്തിന് പ്രസക്തിയേറി. മലയാളത്തില്‍ സാഹിത്യഅപനിര്‍മിതയുടെ തുടക്കക്കാരനായി. ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നുവെന്ന പുസ്തകം ഒരു പുതിയ സാഹിത്യപരിപ്രേക്ഷ്യം മലയാളത്തിന് നല്‍കി.. പാരലലുകളില്ലാത്ത പ്രഭാഷണപാടവമായിരുന്നു അഴീക്കോട്. ഇമേജുകളുടെ കുത്തൊഴുക്ക്. എം എന്‍ വിജയനും ഇ എം എസും സ്്റ്റേജിലും ബുദ്ധി പറഞ്ഞു. അഴീക്കോട് അതിനെ രസപ്രദായിനിയാക്കി. വ്ഗ്ഭടാനന്ദഗുരുപരമ്പരയുടെ മഹത്വം. എല്ലാം വഴങ്ങിയപ്പോഴും ടി വിയടക്കമുള്ള നവമാധ്യമങ്ങളില്‍ നിന്ന് അഴീക്കോട് ശരിദൂരം പാലിച്ചു. ഫെയ്സ ബുക്കിലും യൂ ട്യൂബിലും ഇദ്ദേഹത്തെ കണ്ടില്ല. ് കടുത്ത ശത്രുതയോടു പോലും പെട്ടെന്ന് സമരസപ്പെടുന്ന ഒരു മെയ് വഴക്കമുണ്ടിയിരുന്നു. ശിശുസഹജമായ നിഷ്ക്കളങ്കതയായി ഇത് പലപ്പോഴും കൊണ്ടാടപ്പെട്ടു. ഒരു ഗാന്ധിയന്‍ വ്യക്തിത്വമായി ഇതിനെ വ്യാഖ്യാനിച്ചാലും തെറ്റാവില്ല. അവസാനദിവസങ്ങളില്‍ ആശുപത്രികിടക്കയില്‍ ഈ രീതിയുടെ ഉത്സവമായിരുന്നു. മലയാളി ജീവിതം തന്നെ ഒരു ഫോട്ടോസെഷനാകുന്ന പുതിയ കാലക്രമത്തിലും പകരക്കാനില്ലാതെ അഴീക്കോട് അവസാനഫ്രെയിമിലേക്ക് ഒതുങ്ങുന്നു 


ഈ ഗാന്ധിയന്‍ പിന്നെ സഖാവ് അഴീക്കോടെന്ന വരെ വിളിക്കപ്പെട്ടു. എന്നാല്‍, പുതിയ ക്യൂണിസ്റ്റ് സഘത്തില്‍ ഒൌദ്യോഗികപക്ഷചായവെന്ന സംശയവും ഉന്നയിക്കപ്പെട്ടു. 

No comments:

Post a Comment